കുന്ദമംഗലം: പയിമ്പ്ര പുറ്റുമണ്ണിൽ താഴത്ത് വീടിന്റെ മേൽക്കൂര തകർന്നു. നാണിയേടത്ത് പുറായിൽ ഷാലുവിന്റെ ഓടിട്ട വീടാണ് തകർന്നത്. ഷാലു, ഭാര്യ ഷീബ, മക്കളായ അതുല്യ, അശ്വന്ത് എന്നിവർ താമസിക്കുന്ന വീടാണിത്. സംഭവസമയത്ത് ഷാലുവിന്റെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ഷാലുവും കുട്ടികളും പുറത്തുപോയതിനാലും വൻ ദുരന്തം ഒഴിവായി. 25 വർഷം പഴക്കമുള്ള വീടായതുകൊണ്ട് ഇവർ ലൈഫ് ഭവനപദ്ധതിക്കുവേണ്ടി അപേക്ഷിച്ചിരുന്നു. നിലവിൽ ഇവർക്ക് സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അസുഖം കാരണം രണ്ടു വർഷത്തോളം കിടപ്പിലായിരുന്നു ഇദ്ദേഹം. കാലിന് ശേഷിക്കുറവുള്ള ഷാലു തട്ടുകട നടത്തിയാണ് കുടുംബം പുലർത്തുന്നത്. വീട് തകർന്നതിനാൽ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.