ശുചീകരണം കഴിഞ്ഞില്ല; മെഡി. കോളജിൽ ശസ്ത്രക്രിയകൾ വൈകി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ വൈകി. ശുചീകരണപ്രവൃത്തികൾ തീർക്കാനാകാത്തതിനാൽ രണ്ടു മണിക്കൂർ വൈകിയാണ് ശസ്ത്രക്രിയകൾ ആരംഭിച്ചത്. ദേശീയ പണിമുടക്കിനുശേഷം വന്ന ദിവസം തിയറ്റർ വൃത്തിഹീനമായിരുന്നു. പണിമുടക്കുദിവസങ്ങളിൽ വേണ്ടത്ര ശുചീകരണ ജീവനക്കാർ ഹാജരായിരുന്നില്ല. 15 ജീവനക്കാർക്ക് പകരം അഞ്ചുപേരാണ് ഡ്യൂട്ടിക്ക് ഹാജരായത്. ഇവർക്ക് തിയറ്ററുകൾ വേണ്ടവിധം വൃത്തിയാക്കാൻ സാധിക്കാത്തതാണ് ബുധനാഴ്ച ശസ്ത്രക്രിയകൾ വൈകാൻ ഇടവെച്ചത്. വാഹന ഇല്ലാത്തതിനാലാണ് പല ജീവനക്കാരും പണിമുടക്ക് ദിവസം ആശുപത്രിയിൽ എത്താതിരുന്നത്. ബുധനാഴ്ച മുഴുവൻ ജീവനക്കാരും ഹാജരായിരുന്നെങ്കിലും രണ്ടു ദിവസങ്ങളിൽ ശുചീകരണം കാര്യക്ഷമമായി നടക്കാത്തതിനാൽ ഇരട്ടിപ്പണിയാവുകയായിരുന്നു. തിയറ്ററുകൾ വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും രാവിലെ 10 മണിയായി. സാധാരണ രാവിലെ എട്ടിനുതന്നെ ശസ്ത്രക്രിയകൾ ആരംഭിക്കാറുള്ളതാണ്. ശസ്ത്രക്രിയകൾ തുടങ്ങാൻ വൈകിയെങ്കിലും മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ സുഗമമായി നടന്നിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.