കരിപ്പൂർ വഴി ഹജ്ജ് യാത്രയില്ല: നാളെ ജനകീയ നിൽപ്സമരം

കോഴിക്കോട്: കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ നിൽപ്സമരം മാർച്ച് ആറിന് നാലുമണിക്ക് വിമാനത്താവള ജങ്ഷനിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയന്‍റ് പുനഃസ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ, ഹജ്ജ് വെൽഫെയർ ഫോറം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം. കേരളത്തിലെ 80 ശതമാനത്തിലധികം ഹജ്ജ് അപേക്ഷകരും മലബാർ മേഖലയിൽനിന്നാകവെ 20 ശതമാനം ഹജ്ജ് യാത്രക്കാർമാത്രം ആശ്രയിക്കുന്ന കൊച്ചി വിമാനത്താവളത്തിനെമാത്രം യാത്രാ കേന്ദ്രമാക്കിയത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. 2019ൽ 9329 പേർ കരിപ്പൂരിൽനിന്ന് പോയപ്പോൾ തൃശൂരിനപ്പുറത്തുനിന്ന് 2143 പേർ മാത്രമേയുള്ളൂ. 2020ൽ 8733 പേർ കരിപ്പൂരിനെ തെരഞ്ഞെടുത്തപ്പോൾ 2101 പേരാണ് കൊച്ചി വഴിപോയത്. ഉത്തരമലബാറിലെ പ്രായമായ ഹാജിമാർക്ക് 10 മണിക്കൂർ യാത്ര ചെയ്ത് വേണം കൊച്ചിയിലെത്താൻ. വിശാലമായ സൗകര്യമുണ്ടായിട്ടും കരിപ്പൂരിനെ തഴയുകയാണ്. ആക്ഷൻ ഫോറം ചെയർമാൻ പി.ടി. ഇമ്പിച്ചിക്കോയ, പി.ഡി. ഹനീഫ പുളിക്കൽ, സി.എ. ആരിഫ് ഹാജി, മംഗലം സൻഫാരി, അബ്ദുൽ കരീം പറമ്പാടൻ, സിദ്ദീഖ് പുല്ലാര, അബ്ദുസലിം മാങ്കാവ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.