ആനക്കാംപൊയിലെ തറവാട്ട് വീട്ടിൽ ഷിജു ജോസഫിന്‍റെയും ബിൻസിയുടെയും മൃതദേഹം

പൊതുദർശനത്തിന് വെച്ചപ്പോൾ

ഷിജുവിനും ബിൻസിക്കും നിറമിഴികളോടെ വിട

തിരുവമ്പാടി : രണ്ട് മക്കളെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ ദമ്പതികൾക്ക് നാട്ടുകാർ നിറമിഴികളോടെ വിട നൽകി. ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡിൽ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചൊവാഴ്ചയാണ് ഷിജു ജോസഫും ഭാര്യ ബിൻസിയും മരിച്ചത്. നഴ്‌സിങ് വിദ്യാർഥിയായ അതുലും എട്ടാം ക്ലാസ് വിദ്യാർഥിനിയായ അമേയയും ഇനി തനിച്ചാണ്.

ഓട്ടോ ഡ്രൈവറായിരുന്നു ഷിജു . ബിൻസിക്ക് തിരുവമ്പാടിയിലെ തുണി കടയിലായിരുന്നു ജോലി .ബിൻസിയെ തിരുവമ്പാടിയിലെ ജോലി സ്ഥലത്തേക്ക് കൊണ്ട് പോകും വഴിയാണ് ഇരുവരേയും മരണം റാഞ്ചിയത്. ഇരുവരുടെയും മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിക്കാൻ ആനക്കാംപൊയിലെ തറവാട്ട് വീട്ടിലേക്ക് വൻ ജനാവലിയാണ് എത്തിയത് . ഇരുമുന്നണികളുടെയും സ്ഥാനാർഥികളായ സി.കെ. കാസിമും ലിന്‍റോ ജോസഫ് വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. സംസ്‌ക്കാരം ബുധനാഴ്‌ച രാവിലെ ആനക്കാംപൊയിൽ സെന്‍റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടന്നു.

Tags:    
News Summary - A tearful adieu to Shiju and Bincy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.