കോഴിക്കോട്: വനിതാ എസ്.ഐയെ അപമാനിക്കാൻ ശ്രമിച്ചയാളുടെ കൂടുതൽ വിവരങ്ങൾ തേടി പൊലീസ്. വ്യാഴാഴ്ച രാത്രി മെഡി. കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിപറമ്പ് ആറാംമൈലിനടുത്ത് പിടിയിലായ പൂവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിൽ (35) വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. വാഹന പരിശോധനക്കിടെ ഇയാൾ പ്രശ്നമുണ്ടാക്കിയെന്നാണ് പരാതി. ഫോണിൽനിന്ന് ലഭിച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് പൊലീസിന് പ്രതിയുടെ കാര്യത്തിൽ കൂടുതൽ സംശയത്തിന് കാരണം. വാഹന പരിശോധനയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥക്കരികിലേക്ക് ബൈക്ക് നിർത്തി ഇറങ്ങിവന്ന ഇയാൾ അപമര്യാദയായി പെരുമാറിയശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായാണ് പരാതി. വനിതാ എസ്.ഐ തന്നെ ഇയാളെ വാഹനത്തിൽ പിന്തുടർന്നു. ഒരു കിലോമീറ്ററിനുള്ളിൽ പിടികൂടി സ്റ്റേഷനിലെത്തിച്ചു. മെഡി. കോളജ് സി.ഐ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിൽ ഇയാൾ അബ്‌കാരി കേസിൽ പ്രതിയാണെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. തുടർന്നാണ് പ്രതിയുടെ ഫോൺ പരിശോധിച്ചത്. ഫോണിൽ ഇയാൾ സന്ദേശമയച്ച സ്ത്രീകളടക്കമുള്ളവരെ ശനിയാഴ്ച സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.