ചെറുപുഴ: രാഷ്ട്രപതിയെ നേരിട്ടു കാണാന്‍ കഴിയാത്തതിൻെറ സങ്കടം പങ്കുവെച്ചും ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടും കത്തെഴുതിയ ആറാം ക്ലാസുകാരിക്ക് സ്വപ്നസാഫല്യമായി രാഷ്ട്രപതിഭവൻെറ സമ്മാനം. രാഷ്ട്രപതിയെ ഒന്നു നേരിട്ടു കാണണമെന്നായിരുന്നു ചെറുപുഴ ജെ.എം.യു.പി സ്കൂള്‍ ആറാം തരം വിദ്യാര്‍ഥിനി പി. പ്രമുദയുടെ ആഗ്രഹം. ഈ ആഗ്രഹം അടുത്തൊന്നും സാധിക്കില്ലെന്നറിയാമായിരുന്നു. അതിനാല്‍ രാഷ്ട്രപതി ഒപ്പിട്ട ഒരു ഓട്ടോഗ്രാഫ് കിട്ടിയാല്‍ കൊള്ളാമെന്നായി. അങ്ങനെ തൻെറ ആഗ്രഹം അറിയിച്ചുകൊണ്ട് രാഷ്ട്രപതിക്ക് പ്രമുദ ഇംഗ്ലീഷില്‍ ഒരു കത്തെഴുതി. കഴിഞ്ഞ മാര്‍ച്ച് 27നാണ് കത്തയച്ചത്. അതിനു മറുപടി പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം രാഷ്ട്രപതി ഭവൻെറ മേല്‍വിലാസത്തില്‍ നിന്നും ഒരു കത്ത് എത്തിയപ്പോള്‍ പ്രമുദ അമ്പരന്നുപോയി. കവറിനുള്ളില്‍ സ്വര്‍ണവര്‍ണമുള്ള പേപ്പറില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻെറ ചിത്രവും അതിനൊപ്പം അദ്ദേഹത്തിൻെറ ഡിജിറ്റല്‍ ഒപ്പും. താന്‍ ഏറെ ആഗ്രഹിച്ച് എഴുതിയ കത്തിന് ഇത്ര വിലപിടിച്ചൊരു മറുപടി സത്യത്തില്‍ പ്രമുദ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴാകട്ടെ, ൈകയൊപ്പോടു കൂടിയ തൻെറ ചിത്രം സമ്മാനിച്ച രാഷ്ട്രപതിക്ക് എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ സങ്കടത്തിലാണ് ഈ മിടുക്കി. ചെറുപുഴ തപാേലാഫിസ് ജീവനക്കാരനായ പലേരി പ്രകാശൻെറയും ഷീലയുടെയും മകളാണ് പ്രമുദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.