കെ-റെയില്‍ അലൈൻമൻെറ് മാറ്റണം -യു.ഡി.എഫ് കോഴിക്കോട്: ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി (കെ-റെയില്‍) നിലവിലെ അലൈന്‍മൻെറില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ്. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന അലൈന്‍മൻെറ് മാറ്റണമെന്നും സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും എം.കെ. രാഘവന്‍ എം.പിയും പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലുള്‍പ്പെടെ കെ-റെയിലുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിലാണ് സര്‍വേ നടപടികളുള്‍പ്പെടെ നടത്തുന്നതെന്നത് ജനങ്ങളുടെ ഭയാശങ്ക വര്‍ധിപ്പിക്കുകയാണ്. കോഴിക്കോട്ട് മാത്രം മൂവായിരത്തിലധികം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ പൊളിച്ച് മാറ്റേണ്ടിവരുകയും പതിനായിരങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്യും. ജനസാന്ദ്രത കൂടിയ എലത്തൂരും സമീപ പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമാകുകയെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. അെലെൻമൻെറ് പരമാവധി റെയില്‍വേ ട്രാക്കില്‍കൂടി തന്നെയാക്കുവാനാണ് അധികൃതര്‍ ശ്രമിച്ചിരുന്നതെങ്കില്‍ ജനങ്ങള്‍ ഇത്രയേറെ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലായിരുന്നു. വികസിത രാജ്യങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകള്‍ പോലും വളഞ്ഞ ട്രാക്കിലൂടെയും സഞ്ചരിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ കോഴിക്കോടിൻെറ ഭാഗങ്ങളില്‍ അതു പറ്റില്ല എന്ന് പറയുന്നതിൻെറ യുക്തിയും ശാസ്ത്രീയതയും എന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ജനപ്രതിനിധികളെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് ഇത്തരമൊരു അെലെൻമൻെറ് ജനങ്ങള്‍ക്കു മേല്‍ അടിച്ചേൽപിക്കാന്‍ ശ്രമിക്കുന്നതെന്ന് എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ.ടി. സിദ്ദീഖ്, ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, പ്രവീണ്‍കുമാര്‍, അഡ്വ. പി.എം. നിയാസ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ബാലനാരായണന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി. മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.