ആട്ടിന്‍കുട്ടിക്ക് ചികിത്സ വൈകിയ സംഭവം: അഡീഷനല്‍ ഡയറക്ടര്‍ ആശുപത്രിയിലെത്തി തെളിവെടുത്തു

താമരശ്ശേരി: തെരുവുനായ് കടിച്ചു പരിക്കേല്‍പിച്ച ആട്ടിന്‍ കുട്ടിക്ക് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ചത്ത സംഭവത്തില്‍ അഡീഷനല്‍ ഡയറക്ടര്‍ ആശുപത്രിയിലെത്തി തെളിവെടുത്തു. മൃഗ സംരക്ഷണ വകുപ്പ് അഡീഷനല്‍ െഡപ്യൂട്ടി ഡയറക്ടര്‍ ഡോ. സാബു വ്യാഴാഴ്ച താമരശ്ശേരി മൃഗാശുപത്രിയിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. സംഭവ ദിവസം ഡ്യൂട്ടിയിലില്ലാത്ത ഡോക്ടറെ സസ്പെൻഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട ഡോ. കെ.വി. വിജയ മെഡിക്കല്‍ അവധിയിലാണെന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ വിവരം നല്‍കില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്യായമായ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സർവിസില്‍ പ്രവേശിപ്പിക്കുന്നതുവരെ സമരം തുടരാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.വി.ഒ.എ തീരുമാനിച്ചിരുന്നു. ഇതിനു പുറമെ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് സംഭവത്തിലിടപെടുകയും അന്വേഷണത്തിന് ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. ഡോക്ടര്‍ക്കെതിരെ പരാതിയില്ലെന്ന് ആട്ടിന്‍കുട്ടിയുടെ ഉടമ മൊഴി നല്‍കിയതായും ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ അറിയിച്ച ശേഷമാണ് ഡോ. ജയശ്രീ അവധിയില്‍ പോയതെന്നും വ്യക്തമായിരുന്നു. പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥ എന്നനിലക്കാണ് ഇവര്‍ പ്രസിഡൻറുമായി ബന്ധപ്പെട്ടത്. ഗ്രാമപഞ്ചായത്തും ഡോ. കെ.വി. വിജയയുടെ സസ്‌പെന്‍ഷനെതിരെ നിലപാടെടുത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അഡീഷനല്‍ ഡയറക്ടര്‍ വീണ്ടും തെളിവെടുപ്പിനെത്തിയത്. താമരശ്ശേരിയില്‍ ആടിന് വീണ്ടും തെരുവുനായുടെ കടിയേറ്റു താമരശ്ശേരി: താമരശ്ശേരിയില്‍ ആടിന് വീണ്ടും തെരുവുനായുടെ കടിയേറ്റു. അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിലെ സീതയുടെ ആടിനെയാണ് തെരുവുനായ് ആക്രമിച്ചത്. ഇവരുടെ വീട്ടിലെ പശുവിനും ദിവസങ്ങള്‍ക്കു മുമ്പ് നായ്ക്കളുടെ കടിയേറ്റിരുന്നു. താമരശ്ശേരി മൃഗാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ തേടി. മാരകമായ പരിക്കുകളുമായി വരുന്ന ജീവികള്‍ക്ക് മതിയായ ചികിത്സ നല്‍കാനോ, സര്‍ജറി നടത്താനോ ഉള്ള സൗകര്യം, താമരശ്ശേരിയിലടക്കം മലയോര മേഖലയില്‍ ഇല്ലാത്തത് നാട്ടുകാര്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.