സ്കൂൾ ബസ് ലഭ്യമാക്കണമെന്നും കലക്ടറുടെ ഉത്തരവ് കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനത്തിലും ടാക്സിയിലും അടിയന്തര മുൻകരുതൽ നടപടിക്ക് ജില്ല കലകട്റുടെ നിർദേശം. 27നകം നടപടികളുണ്ടാവണമെന്ന് കലക്ടർ സാംബശിവ റാവു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ടാക്സിയടക്കമുള്ളവയിൽ ഡ്രൈവർക്കും യാത്രക്കാർക്കുമിടയിൽ അക്രയിലിക് ഷീറ്റ് മറയുണ്ടാവണം. എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കരുത്. മാസ് ഉപയോഗിക്കുകയും ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കുകയും ഓരോ യാത്രക്കുശേഷവും അണുമുക്തമാക്കുകയും േവണം. സമൂഹ വ്യാപന സാഹചര്യത്തിൽ ജനങ്ങളെ ഒന്നിച്ച് ചികിത്സക്കു കൊണ്ടുപോവാൻ ഒാരോ തദ്ദേശ സ്ഥാപനത്തിലും ഒരു സ്കൂൾ ബസെങ്കിലും ലഭ്യമാക്കണം. ബസിൽ അക്രയിലിക് സ്ക്രീൻ വേണമെന്നും ഡ്രൈവറുടെയടക്കം ചെലവ് സ്കൂൾ വഹിക്കണമെന്നും ഡി.ഡി.ഇയും ആർ.ടി.ഒയും ഇതിന് നടപടിയെടുക്കണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.