കൂളിമാട് കടവ് പാലം നിർമാണം പുനരാരംഭിച്ചു

clkr+ku blurb പൈലിങ് തുടങ്ങി കൂളിമാട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവിൽ നിർമിക്കുന്ന പാലത്തിൻെറ പ്രവൃത്തി പുനരാരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് പൈലിങ് തുടങ്ങി. തുടക്കത്തിൽ ഇരുകരയിലെയും പൈലിങ്ങും നിർമാണവുമാണ് നടക്കുക. 2019 മാർച്ചിൽ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച പാലത്തിൻെറ നിർമാണം കഴിഞ്ഞ പ്രളയേത്താടെയാണ് നിലച്ചത്. തുടർന്ന്, പ്രളയനിരപ്പിനനുസരിച്ച് പാലത്തിൻെറ ഡിസൈൻ പുതുക്കണമെന്ന നിർദേശം വന്നതോടെ നിർമാണം പൂർണമായി നിർത്തിവെച്ചു. സെപ്റ്റംബർ മൂന്നിന് ഡിസൈനിങ് വിഭാഗം സ്ഥലം പരിശോധിച്ചതനുസരിച്ച് ഡിസൈനിലും പാലത്തിൻെറ ഉയരത്തിലും മാറ്റം വരുത്തുകയും എസ്റ്റിമേറ്റ് പുതുക്കുകയുമായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുകയും മുഴുവൻ അനുമതിയും ലഭിക്കുകയും ചെയ്തതോടെയാണ് നിർമാണം പുനരാരംഭിച്ചത്. 21.5 കോടിയായിരുന്നു പാലത്തിൻെറ ആദ്യ എസ്റ്റിമേറ്റ് 3.5 കോടി രൂപ വർധിപ്പിച്ച് 25 കോടിയുടെ എസ്റ്റിമേറ്റാണ് അംഗീകരിച്ചത്. --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.