കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തെ തല്ലിയൊതുക്കാനുള്ള നീക്കം ആസൂത്രിതമാണെന്നും പൊലീസ് അതിക്രമത്തിനെതിരെ ശനിയാഴ്ച സിറ്റി പൊലീസ് കമീഷണർ ഒാഫിസിലേക്ക് മാർച്ച് നടത്തുമെന്നും ബി.ജെപി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കലക്ടറേറ്റ് മാർച്ച് നടത്തിയ യുവമോര്‍ച്ച സംസ്ഥാന നേതാക്കളെ വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. നേതാക്കളടക്കം 18 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവന്‍, ജില്ല സെക്രട്ടറി എം. രാജീവ് കുമാര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.