കോഴിക്കോട്: ജനകീയ പ്രക്ഷോഭത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പ്രവർത്തനത്തിൽനിന്നും സർക്കാർ പിറകോട്ടുപോയതെന്ന് ആർ.എം.പി.ഐ. കേരളത്തിന്‍റെ പാരിസ്ഥിതിക സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനവിരുദ്ധ കെ-റെയിൽ പദ്ധതിക്കുപിന്നിൽ വൻ അഴിമതിയാണ് സർക്കാർ ലക്ഷ്യമിട്ടത്. പാരിസ്ഥിതിക പഠനം എന്തായാലും കെ-റെയിൽ കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യം അപകടകരമാണ്. പിടിച്ചുനിൽക്കാൻവേണ്ടി സർക്കാർ തട്ടിക്കൂട്ടിയ സംവിധാനംപോലും സർക്കാറിനെ തിരിഞ്ഞുകുത്തുകയാണ് ചെയ്തത്. കല്ലിടലിൽനിന്നും സർക്കാർ പിറകോട്ടുപോകാൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകൂടി ഒരു ഘടകമാണ്. വിനാശകരമായ പദ്ധതി ഉപേക്ഷിക്കുന്നതുവരെ പ്രക്ഷോഭം ശക്തമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.