കോട്ടയം: ബസ് യാത്രികർക്കായി നിര്‍മിച്ച ബസ് ബേയില്‍ ബസുകള്‍ കയറാതായതോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച Unused bus bayഉപയോഗശൂന്യം. ഇല്ലിക്കല്‍, തിരുവാര്‍പ്പ്, 16ൽ ചിറ, 15ല്‍ കടവ്, കാരാപ്പുഴ, കാഞ്ഞിരം പ്രദേശങ്ങളിലേക്കുള്ള ബസുകളാണ് തിരുവാതുക്കല്‍ വഴി കടന്നുപോകുന്നത്. ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ച് 10 ലക്ഷം രൂപ മുടക്കിയാണ് തിരുവാതുക്കല്‍ കവലയില്‍ ബസ് ബേ പണികഴിപ്പിച്ചത്.
റോഡിന്റെ വീതിക്കുറവും, വാഹനങ്ങളുടെ തിരക്ക് കൂടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാലാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ക്കായി ബസ് ബേ നിര്‍മിച്ചത്. 2014 ലാണ് ബസ് ബേ നിര്‍മിച്ച് നാടിന് സമര്‍പ്പിച്ചത്.ബസ് ബേ തുറന്ന് കുറച്ചുനാളുകള്‍ മാത്രമാണ് ഇവിടേക്ക് ബസുകള്‍ കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് ബസ് ബേയിലേക്ക് ബസുകള്‍ എത്താതായി. കോവിഡ് കാലത്ത് ബസില്‍ ആളുകള്‍ കയറുന്നില്ലെന്ന കാരണം പറഞ്ഞും ബസ് ബേ സ്വകാര്യബസുകൾ പൂര്‍ണമായും ഉപേക്ഷിച്ചു.
ഇവിടെ ഇപ്പോൾ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്കിങിനായി ഉപയോഗിക്കുകയാണ്. രാത്രി ആയാല്‍ ബസ് ബേയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. കവലയിലെ തിരക്കില്‍നിന്നും ഒഴിഞ്ഞുനില്ക്കുന്ന ബസ് ബേയില്‍ രാത്രിയില്‍ ലഹരിസംഘങ്ങൾ സംഘം തമ്പടിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.ബസ് ബേയില്‍ ബസുകള്‍ കയറാത്ത നടപടിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കലക്ടര്‍, ആർ.ടി.ഒ, നഗരസഭ ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല.
ദൂരെ സ്ഥലങ്ങളില്‍നിന്ന് എത്തുന്നവര്‍ ബസ് ബേയില്‍ മണിക്കൂറുകൾ കാത്തിരിക്കാറുണ്ട്. ബസ് ബേയില്‍ ബസ് എത്താതെ തിരുവാര്‍പ്പ് കവലയില്‍ ബസുകള്‍ നിര്‍ത്തുന്നത് മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്.കവലയിലെ തിരക്കില്‍നിന്നും മാറി കാത്തിരിപ്പുകേന്ദ്രവും, ലൈറ്റുകളും, ടൈലുകള്‍ പാകിയ വഴിയും തണല്‍വൃക്ഷ തൈകളും തുടങ്ങിയവ സ്ഥാപിച്ച് മനോഹരമാക്കിയ ബസ് ബേയാണ് നശിക്കുന്നത്.രാത്രിയിൽ ഇവിടെ സാമൂഹ്യവിരുദ്ധർ കേന്ദ്രീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.