കോട്ടയത്തെ സാക്ഷരത പ്രവർത്തനം (ഫയൽ ചിത്രം. ഡോ. സി. തോമസ് എബ്രഹാമിെൻറ

ശേഖരത്തിൽനിന്ന്) 

ഇങ്ങനെയാണ്, അക്ഷരനഗരി സമ്പൂർണ സാക്ഷര നഗരമായത്

കോട്ടയം: ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര നഗരം എന്ന നേട്ടം കോട്ടയം നഗരത്തിന് സ്വന്തമായിട്ട് ജൂൺ 25ന് 32 വർഷം തികയുന്നു. എം.ജി സർവകലാശാല നാഷനൽ സർവിസ് സ്കീം കോഓഡിനേറ്റർ ഡോ. സി. തോമസ് എബ്രഹാം മുന്നോട്ടുവെച്ച പദ്ധതി നടപ്പാക്കാൻ നഗരസഭയും ജില്ല ഭരണകൂടവും കൂടെനിന്നേപ്പാൾ കോട്ടയം നഗരം ചെന്നുകയറിയത് ചരിത്രത്തിലേക്കാണ്.

സമർപ്പണവും കർമോത്സുകതയും ൈകമുതലാക്കിയ നിരവധിപേരുടെ അധ്വാനമാണ് ഈ വിജയകിരീടത്തിന് പിന്നിൽ.

മാധ്യമങ്ങൾ, വിദ്യാർഥികൾ, ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങൾ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുടങ്ങി നിരവധിപേർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

തുടക്കം എൻ.എസ്.എസിൽനിന്ന്

1988ൽ എം.ജി സർവകലാശാലയിലെ നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) വളൻറിയർമാർ കോട്ടയം നഗരത്തിൽ സർവേ നടത്തി. 32 വാർഡുകളിലായി 2208 പേർ നിരക്ഷരരാണെന്ന് കണ്ടെത്തി. അതത് നഗരത്തിലെ ജനസംഖ്യയുടെ മൂന്നുശതമാനം പേർ മാത്രം. ഇതോടെ കോഓഡിനേറ്ററായ തോമസ് എബ്രഹാമിന് ഒരാശയം തോന്നി. ഈ മൂന്നുശതമാനത്തെക്കൂടി അക്ഷരം പഠിപ്പിച്ചാൽ നഗരത്തിന് പൂർണ സാക്ഷരത നേടാം.

ഇതുസംബന്ധിച്ച് പദ്ധതി സമർപ്പിച്ചു. വിവരം അറിഞ്ഞതോടെ അന്നത്തെ വി.സി യു.ആർ. അനന്തമൂർത്തി ആവേശത്തിലായി. നമുക്കിത് നടപ്പാക്കണം. ഞാനും വരാം നഗരസഭയിലേക്ക് എന്നായി അദ്ദേഹം. അനന്തമൂർത്തിയും തോമസ് എബ്രഹാമും ഒന്നിച്ച് അന്നത്തെ ചെയർമാൻ മാണി എബ്രഹാമിനെ കണ്ടു. തുടർന്ന് കൂടുതൽ വ്യക്തത വരുത്താൻ റീസർവേ നടത്തി. 450 രൂപയുടെ സ്റ്റൈപൻഡോടെ 32 ഫുൾടൈം വളൻറിയർമാരെ സർക്കാർ വിട്ടുനൽകി. ഇവർക്കായി നഗരസഭയിൽ ഓഫിസ് തുറന്നു. കാച്ചുവേലിക്കുന്ന് ഒന്നാംവാർഡിലായരുന്നു ആദ്യസർവേ. അനന്തമൂർത്തിയും സർവേക്കിറങ്ങി.

ആക്ഷൻ ഷൂ അഴിച്ചുവെച്ച് ചാണകം മെഴുകിയ തറയുള്ള വീടിനകത്തുകയറി വിവരങ്ങൾ ചോദിച്ചറിഞ്ഞു. മൊസൈക്കിട്ട വീട്ടിൽ കയറുേമ്പാൾ മാത്രമല്ല, ചാണകം മെഴുകിയ വീട്ടിൽ കയറുേമ്പാഴും ഷൂ അഴിക്കണമെന്നായിരുന്നു അദ്ദേഹം അന്നുപറഞ്ഞത്. തുടർന്ന് സാക്ഷരത അവബോധ പ്രചാരണം തുടങ്ങി. സാക്ഷരത പദയാത്രകൾ, ദീപാവലി, സന്ദേശവാഹന പ്രചാരണജാഥ, കോൽക്കളി, തെുരുവുനാടകം തുടങ്ങിയവ സംഘടിപ്പിച്ചു. അങ്ങനെ കോട്ടയം വികാരമായി ആ യഞ്ജത്തെ ഏറ്റെടുത്തു.

100 ദിവസം; 100 ശതമാനം സാക്ഷരത

ഒരുവർഷം കൊണ്ടുള്ള പദ്ധതിയാണ് ഡോ. സി. തോമസ് എബ്രഹാം ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ 'തനിക്ക് വളൻറിയർമാരുണ്ടല്ലോ.

തേൻറടം ഉേണ്ടാ. ഞാനൊരു മുദ്രാവാക്യം തരാം' എന്ന് ഡി.സി കിഴക്കേമുറി. അങ്ങനെ 100 ദിവസം െകാണ്ട് 100 ശതമാനം സാക്ഷരത എന്നത് മുദ്രാവാക്യമായി ഏറ്റെടുത്തു.

1989 മാർച്ച് നാലിനാണ് പദ്ധതിക്ക് തുടക്കമിട്ടത്. അനന്തമൂർത്തിയിൽനിന്ന് പതാക ഏറ്റുവാങ്ങി സുകുമാരൻ എന്ന ഭിന്നശേഷിക്കാരൻ വീൽചെയറിലിരുന്നാണ് ഉയർത്തിയത്.

തുടർന്ന് ഗാന്ധി സ്ക്വയറിൽനിന്ന് െക.കെ റോഡ് വഴി മാമൻമാപ്പിള ഹാളിലേക്ക് അനന്തമൂർത്തിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി. 'ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്' പേരിൽ നടത്തിയ കൂട്ടയോട്ടത്തിൽ പി.എൻ. പണിക്കർ, ഡി.സി. കിഴക്കേമുറി എന്നിവരും പങ്കെടുത്തു.

സർവകലാശാലയുടെ അതിഥിയായി കോട്ടയത്ത് എത്തിയ ലണ്ടൻ കിങ്സ് കോളജിലെ പ്രഫ. റിച്ചാർഡ് സൊറാബ്ജിയും കൂട്ടയോട്ടത്തിൽ പങ്കാളിയായി. 17ാം വാർഡും നാട്ടകം ഗവ. കോളജുമാണ് കൂട്ടയോട്ടത്തിൽ സമ്മാനം നേടിയത്. 

മാമ്മൻ മാപ്പിള ഹാളിൽ കേന്ദ്രമന്ത്രി ആയിരുന്ന എം.എം. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചതോടെ നൂറുദിവസം നീളുന്ന ജനബോധന യജ്ഞത്തിന് തുടക്കമായി.

പകൽ പണിക്കുപോകുന്നവരെ പഠിപ്പിക്കാൻ കോട്ടയംകാരായ 600 എൻ.എസ്.എസ് വിദ്യാർഥികളാണ് മുന്നോട്ടുവന്നത്. അന്ന് പാലാ സെൻറ് തോമസ് കോളജിൽനിന്ന് പഠിപ്പിക്കാനെത്തിയ എൻ.എസ്.എസ് വളൻറിയർമാരിലൊരാൾ ഇന്ന് മന്ത്രിയാണ്- റോഷി അഗസ്റ്റിൻ.

വളൻറിയർമാർ ഓരോരുത്തരെ തേടിപ്പിടിച്ച് പഠിപ്പിക്കാനെത്തിച്ചു.

സാക്ഷരത മിഷെൻറ മാനദണ്ഡമനുസരിച്ച് പേരെഴുതി ഒപ്പിടാനും ഒന്നുമുതൽ പത്തുവരെ എഴുതാനറിയുന്നവരുമാണ് സാക്ഷരർ. ജൂൺ 12ന് അവസാനത്തെയാളും അക്ഷരംപഠിച്ചു.

തുടർന്ന് ജൂൺ 25ന് കേന്ദ്ര വിദ്യാഭ്യാസ ഉപമന്ത്രി ആയിരുന്ന എൻ.പി. സാഹി കോട്ടയം നഗരത്തെ സമ്പൂർണ സാക്ഷര നഗരമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ആയിരുന്ന ഇ.കെ. നായനാർ ആയിരുന്നു ചടങ്ങിൽ അധ്യക്ഷതവഹിച്ചത്. 

വികാര നിർഭര രംഗങ്ങൾ

ജോസ്ഫ്രെഡ് സിറിയക് എന്ന വളൻറിയർ 26ാം വാർഡിലെ നിരക്ഷരയായ ഉമ്മയെ സമീപിച്ച് അക്ഷരം പഠിക്കണമെന്ന് ആവശ്യപ്പെട്ടു. അകത്തുവിളിച്ചുകയറ്റി ഉമ്മ സുഖമില്ലാത്ത മകനെ കാണിച്ചുകൊടുത്തു.
'ഇവനെ നോക്കണം എനിക്ക്. ഞാനെങ്ങനെ പഠിക്കും'. അതുകണ്ട ജോസ്ഫ്രെഡിെൻറ മറുപടി ഇതായിരുന്നു -'ഇതുതെന്നയാണുമ്മ വലിയ പുണ്യം. ഉമ്മ പഠിക്കണ്ട'. എന്നാൽ, പിന്നീട് ഉമ്മ വിളിച്ചു. ഞാൻ പഠിക്കാതിരുന്നാൽ 100 ശതമാനം സാക്ഷരത ആവില്ലല്ലോ. അതിനുവേണ്ടിയല്ലേ നിങ്ങൾ കഷ്ടപ്പെടുന്നത്. ഞാനും പഠിക്കാം'. എൻ.എസ്.എസ് വളൻറിയർമാരുടെ കണ്ണുനിറഞ്ഞ സംഭവമായിരുന്നു അത്.

പ്രതിജ്ഞ മറന്ന് കുട്ടപ്പനും പഠിച്ചു

കുട്ടപ്പനായിരുന്നു നഗരത്തിലെ അവസാനത്തെ പഠിതാവ്. 16ാം വാർഡിെല താമസക്കാരനായ കുട്ടപ്പൻ തെങ്ങുകയറ്റക്കാരനായിരുന്നു. പഠിക്കില്ലെന്ന് കുഞ്ഞുന്നാളിൽതന്നെ പള്ളിപ്പുറത്തുകാവിൽ പ്രതിജ്ഞയെടുത്തയാൾ. ഒന്നാംക്ലാസിൽ പഠിക്കാൻ ചെന്ന കാലത്തെ തിക്താനുഭവങ്ങളാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഒറ്റത്തോർത്തുടുത്ത് ക്ലാസിലെത്തിയ കുട്ടപ്പനും ഉയർന്ന ജാതിക്കാരനായ സഹപാഠിയും തമ്മിൽ എന്തിനോ വഴക്കിട്ടു. എന്നാൽ, ഇതിൽ ന്യായം നോക്കാതെ ഗുരുനാഥൻ കുട്ടപ്പനെ തോർത്തഴിച്ച് അടിച്ചു. ഇതോടെയാണ് ഇനി സ്കൂളിലേക്കില്ലെന്ന് കുട്ടപ്പൻ തീരുമാനിച്ചത്.

സാക്ഷരത വളൻറിയർമാരെ കണ്ടതോടെ വീട്ടിലൊളിച്ച കുട്ടപ്പനെ പൊലീസിനെക്കൊണ്ട് വീട്ടിൽ വിളിച്ചുകാണ്ടുവരുകയായിരുന്നുവെന്ന് അന്നത്തെ കലക്ടർ ആയിരുന്ന അൽഫോൻസ് കണ്ണന്താനം ഓർക്കുന്നു. മീൻകറി കൂട്ടി ഉൗണുകൊടുത്തു. പറഞ്ഞുസമ്മതിപ്പിച്ച് കണ്ണന്താനം തന്നെ പഠിപ്പിച്ചു. കുട്ടപ്പനും കൂടി പഠിച്ചപ്പോഴാണ് നഗരം 100 ശതമാനം സാക്ഷരത നേടിയത്.

നഗരത്തിൽ ഒരുഫലകം പോലുമില്ല

കോട്ടയം നഗരത്തിനെ സമ്പൂർണ സാക്ഷര നഗരമാക്കാൻ ചുക്കാൻ പിടിച്ചത് ഡോ. സി. തോമസ് എബ്രഹാം ആണെങ്കിലും അദ്ദേഹം എപ്പോഴും അണിയറയിലായിരുന്നു. പ്രഖ്യാപന വേളയിൽ വേദിയിൽപോലും അദ്ദേഹം ഉണ്ടായിരുന്നില്ല. ആദ്യ സമ്പൂർണ സാക്ഷര നഗരമാണെങ്കിലും നഗരസഭയിൽ ഇതുസംബന്ധിച്ച് ഒരു ഫലകം പോലും വെച്ചിട്ടില്ലെന്നതുമാത്രമാണ് അദ്ദേഹത്തിെൻറ പരാതി. പലതവണ ചെയർമാൻമാരോട് ഇക്കാര്യം സൂചിപ്പിച്ചിട്ടും ആരും മുൻൈകയെടുത്തില്ലെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - Thus, Aksharnagar became a fully literate city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.