കറുകച്ചാൽ: മേഖലയിൽ വാഹനമോഷണം പതിവാകുന്നു. സൈക്കിൾ മോഷണമായിരുന്നു ആദ്യം. ഇപ്പോൾ ഇരുചക്രവാഹനങ്ങളും കാറും മോഷ്ടിക്കുന്നത് പതിവായി. വെള്ളിയാഴ്ച രാവിലെ ചമ്പക്കര പള്ളിപ്പടിക്ക് സമീപം പാർക്കുചെയ്തിരുന്ന പുരുമൂട്ടിൽ ജോസ് ജോസഫിെൻറ വാൻ ആരോ മോഷ്ടിച്ചു. വൈകീട്ടോടെ തുരുത്തിക്ക് സമീപം റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
ഒന്നരമാസം മുമ്പ് മാന്തുരുത്തി താമരക്കുളം സുനീഷിെൻറ വീട്ടിൽനിന്ന് ബൈക്ക് മോഷണംപോയി. തൊട്ടുപിന്നാലെ മാന്തുരുത്തി ഊത്തപ്പാറയ്ക്കൽ സിറിലിെൻറ ബൈക്കും മോഷണംപോയി. ഇതേ ബൈക്കിൽ കറങ്ങിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. ഏതാനും നാളുകൾക്ക് മുമ്പ് നെടുംകുന്നം തൊട്ടിക്കൽ പൂവക്കാട്ട് സതീഷ്ബാബുവിനെ ആക്രമിച്ച് നെത്തല്ലൂരിൽനിന്ന് ഒരാൾ സ്കൂട്ടർ തട്ടിയെടുത്തിരുന്നു. സംഭവത്തിൽ ആളുടെ വിലാസവും ഫോൺ നമ്പറുമടക്കം പരാതി നൽകിയിട്ടും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മൂന്നാഴ്ച മുമ്പ് നെടുംകുന്നം-മാന്തുരുത്തി റോഡിൽ വീട്ടുമുറ്റത്തുനിന്ന് കാർ മോഷ്ടിക്കാൻ ശ്രമം നടന്നെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. നെടുംകുന്നം ഭാഗത്തുനിന്ന് സൈക്കിളുകളും ഇരുചക്രവാഹനങ്ങളുമാണ് സമീപകാലത്ത് മോഷണംപോയത്. മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.