കോട്ടയം: ചാമംപതാൽ - മണിമല റോഡിൽ കാർ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി യുവാക്കളിൽനിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. കറുകച്ചാൽ ഏഴുംകാല തുരുത്തിക്കാട്ടിൽ വീട്ടിൽ അലക്സ് ജോസഫാണ് (31) പിടിയിലായത്. ഈ മാസം ആറിന് പുലർച്ച 5.30-നായിരുന്നു സംഭവം.
ചാമംപതാൽ ഫാമിലെ ജീവനക്കാരായ വലിയകാവ് പൂച്ചെടിയിൽ ജെഫിൻ പി. ജെയിംസ് (24), വലിയകാവ് കുപ്പക്കൽ റോണി മാത്യു (23) എന്നിവരിൽ നിന്നാണ് പണം തട്ടിയെടുത്തത്. വിവിധ ഫാമുകളിൽനിന്ന് പിരിവ് നടത്തിയശേഷം പണവുമായി പുലർച്ചയാണ് ഇവർ ചാമംപതാലിൽനിന്ന് വീടുകളിലേക്ക് പുറപ്പെട്ടത്. മൂലേപ്ലാവിന് സമീപത്തു വെച്ച് പിന്നാലെ എത്തിയ കാർ ഇവരുടെ കാറിനെ മറികടന്ന് മുന്നിൽ നിർത്തി. കാറിൽ നിന്നിറങ്ങിയവർ ഇവരെ വലിച്ചിറക്കിയ ശേഷം ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന പണവുമായി
രക്ഷപ്പെടുകയായിരുന്നു. മണിമല എസ്.എച്ച്.ഒ ബി. ഷാജിമോെൻറ നേതൃത്വത്തിൽ എ.എസ്.ഐ മാരായ സുനിൽ കുമാർ, ഹരിപ്രസാദ്, സി.പി.ഒ പ്രദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.