ബി. നിധിൻ ബാബു, ആദിത്യൻ സുധീർ, ദേവുമോൻ, നന്ദുചന്ദ്രൻ
തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. കാവാലം പയറ്റുപാക്ക് പള്ളാത്തുരുത്തി വീട്ടിൽ ബി. നിധിൻ ബാബു (33), കാക്കാംതോട് പുതുപ്പറമ്പിൽ വീട്ടിൽ ആദിത്യൻ സുധീർ (27), കൈനടി നാരകത്തറ 130ൽചിറ വീട്ടിൽ ടി. ദേവുമോൻ (25), കൈനടി പയറ്റുപാക്ക കണിയാന്തറ വീട്ടിൽ നന്ദു ചന്ദ്രൻ (23) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് പായിപ്പാട് പൊടിപ്പാറ സ്കൂൾ ഗ്രൗണ്ടിൽ യുവാവിനെയും സുഹൃത്തുക്കളെയും ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കൊണ്ട് പ്രതികൾ ആക്രമിക്കുകയായിരുന്നു. ഗ്രൗണ്ടിൽവെച്ച് യുവാവിന്റെ കൂട്ടുകാരനെ അസഭ്യംപറഞ്ഞതിനെ യുവാവ് ചോദ്യംചെയ്തതിനാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസെടുകുകയും നാലുപേരെയും പിടികൂടുകയുമായിരുന്നു.
ആദിത്യൻ സുധീർ ചങ്ങനാശ്ശേരി സ്റ്റേഷനിലും ദേവുമോൻ കൈനടി സ്റ്റേഷനിലും ക്രിമിനൽ കേസിൽ പ്രതികളാണ്. തൃക്കൊടിത്താനം എസ്.ഐമാരായ കെ. ഷിബു, ഫിലിപ് കുട്ടി വർഗീസ്, രവീന്ദ്രൻ ആചാരി, ബിജുമോൻ, എ.എസ്.ഐ എം.ഡി. സജി, സി.പി.ഒമാരായ അരുൺ, സെൽവരാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാലുപേരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.