ചങ്ങനാശ്ശേരി: പൂവത്തുംമൂട്-ചാഞ്ഞോടി റോഡിൽ മാടപ്പള്ളി അമ്പലത്തിൻെറ മുൻവശത്തെ കലുങ്ക് പുനർനിർമിക്കാൻ 73 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിൽനിന്ന് ലഭിച്ചതായി ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു ഇതുമായി ബന്ധപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തതിൻെറ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കലുങ്ക് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ഭാരവാഹനങ്ങളും മറ്റും വഴി തിരിച്ചാണ് വിട്ടിരുന്നത്. ഇത് നാട്ടുകാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടർന്നാണ് എം.എൽ.എയുടെ ഇടപെടൽ ഉണ്ടായത്. അഞ്ചു മീറ്റർ സ്പാനിലാണ് പുതിയ കലുങ്ക് നിർമാണം. ഇതുകൂടാതെ 75 മീറ്റർ നീളം സംരക്ഷണ ഭിത്തിയും 50 മീറ്റർ നീളത്തിൽ ഓടയും നിർമിക്കുന്നുണ്ട്. സാങ്കേതിക അനുമതി ഉടൻതന്നെ ലഭ്യമാക്കി എത്രയും പെട്ടെന്ന് ടെൻഡർ ക്ഷണിക്കുവാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.