നെടുംകുന്നം: ഒരു സ്ഥലവും ഇനി തരിശായി വേണ്ട കൂടുതല്‍ സ്ഥലത്ത് വീണ്ടും പൊന്നുവിളയിക്കാനൊരുങ്ങി നെടുംകുന്നം കര്‍ഷക കൂട്ടായ്മ. നെടുംകുന്നം വല്ലഭക്ഷേത്രം വക നാലര ഏക്കറോളം സ്ഥലത്താണ് ഇക്കുറി കൃഷിയിറക്കാനൊരുങ്ങുന്നത്. പച്ചക്കറി, കിഴങ്ങുവിളകള്‍, വാഴ തുടങ്ങിയവയാണ് പുതിയ സ്ഥലത്ത് കൃഷി ചെയ്യുന്നത്. പാട്ടഭൂമിയില്‍ നെല്‍കൃഷി അടക്കം 25 ഏക്കറോളം സ്ഥലത്താണ് നിലവില്‍ കര്‍ഷക കൂട്ടായ്മ കൃഷി ചെയ്യുന്നത്. ജൈവകൃഷി ഗാന്ധിജി സ്റ്റഡി സെന്‍റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യോഗം താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. അജിത്ത് മുതിരമല, അഡ്വ.പി.സി. മാത്യു, പഞ്ചായത്ത് പ്രസിഡന്‍റ് ബീന നൗഷാദ്, വൈസ് പ്രസിഡന്‍റ് രവി സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നെടുംകുന്നം വല്ലഭക്ഷേത്രം വക സ്ഥലത്ത് കൃഷിയിറക്കാനെത്തിയ കര്‍ഷകസംഘം പ്രവര്‍ത്തകര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.