ബൈത്ത് ശീലുകളും താളക്കൊഴുപ്പുമായി ദഫ്മുട്ട്

പത്തനംതിട്ട: അറബി ബൈത്തുകളുടെ ശീലുകളും അറബി - മലയാള സാഹിത്യത്തിലെ ഗാനങ്ങളും കോർത്തിണക്കി ദഫ്താളത്തിന്‍റെ മുറുക്കത്തോടെ എം.ജി കലോത്സവ വേദിയിൽ ദഫ്മുട്ട് റമദാൻ രാവിന് ആത്മീയ പരിവേഷമേകി. 18 ടീമാണ് താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചരിഞ്ഞും ചുവടുകൾ വെച്ച് ദഫ്മുട്ട് അവതരിപ്പിച്ചത്. സലാത്തോടെ തുടങ്ങി മേളം ഒന്നാം കാലം, രണ്ടാം കാലം, മൂന്നാം കാലം എന്നിങ്ങനെ വളർന്ന് പര്യവസാനിക്കുന്ന ദഫ്മുട്ട് കാണാൻ വളരെയധികംപേർ ഉണ്ടായിരുന്നു. PTG PTA MG Kalolsavam Duffmuttu എം.ജി സർവകലാശാല ദഫ്മുട്ട് വേദിയിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.