പത്തനംതിട്ട: 'ജഡ്ജസ് ക്ഷമിക്കണം, പ്ലീസ് നോട്ട്.. ആദ്യം അനൗൺസ് ചെയ്ത നമ്പറിൽ ചെയ്ഞ്ചുണ്ട്. ഈ അനൗൺസ്മെന്റ് തുടരെ തുടരെ ഉണ്ടായത് ജഡ്ജസിന്റെ ക്ഷമകെടുത്തി. മൂകാഭിനയ വേദിയിലാണ് ഈ തിരുത്തൽ നിരന്തരമുണ്ടായത്. മത്സരടീമുകളുടെ ചെസ്റ്റ് നമ്പറുകൾ വിളിച്ചുപറഞ്ഞതിനുശേഷം നിരന്തരം തിരുത്തുകയായിരുന്നു. ടീമുകൾ മത്സരത്തിന് തയാറായി വരുന്നതിലെ താമസം മൂലമാണ് ഇങ്ങനെ തിരുത്തൽ വേണ്ടിവന്നത് എന്നാണ് സംഘാടകർ പറഞ്ഞത്. 50 ടീമുകൾ മത്സരത്തിൽ ഉണ്ടായിരുന്നു. ഓരോ ടീമിന്‍റെയും അവതരണം കഴിയുമ്പോഴും അഞ്ച്-10 മിനിറ്റ് ഇടവേള ഉണ്ടാകുന്നത് മത്സരം നീളാൻ ഇടയാക്കി. പ്രഭാത, ഉച്ചഭക്ഷണം കഴിക്കാതെ മേക്കപ്പിട്ട് മത്സരാർഥികൾ ഊഴം കാത്തുനിന്നതിനാൽ ഒട്ടേറെപ്പേർ കൊടുംചൂടിൽ കുഴഞ്ഞുവീണു. ഇടക്കിടെ വേദിക്കരികിൽനിന്ന് ആംബുലൻസുകൾ ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.