നെടുങ്കണ്ടം: കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍. മുമ്പ് സി.പി.എം നടത്തിയിരുന്ന കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ കോണ്‍ഗ്രസും പിന്തുടരുകയാണെന്നും ഇടുക്കിയിലെ എൻജിനീയറിങ് വിദ്യാർഥി ധീരജിന്‍റെ കൊലപാതകം ഇതിന് തെളിവാണെന്നും ശിവരാമൻ പറഞ്ഞു. ഭഗത്സിങ്ങിന്റെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് നെടുങ്കണ്ടത്ത് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച യൂത്ത് അലര്‍ട്ട് പരിപാടിയില്‍ സംസാരിക്കവേ ശിവരാമൻ സി.പി.എമ്മിനെതിരെയും തുറന്നടിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.വി വര്‍ഗീസും ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവും തെരുവില്‍ പരസ്പരം പോര്‍വിളിച്ച് അക്രമരാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുകയാണ്. രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം. ഇവര്‍ നാടിനെ എവിടേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ശിവരാമൻ ചോദിച്ചു. എ.ഐ.വൈ.എഫ് ജില്ല ജോയന്‍റ് സെക്രട്ടറി സുരേഷ് പള്ളിയാടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.