കാട്ടുപോത്ത് വേട്ടക്കേസ് പ്രതികൾ കഞ്ചാവുമായി പിടിയിൽ

അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ രണ്ട് പ്രതികൾ കഞ്ചാവുമായി പിടിയിൽ. മച്ചിപ്ലാവ് നല്ലിപ്പാറ ആദിവാസി കോളനിയിലെ വിഷ്ണു രാമകൃഷ്ണൻ (19), ഒഴുവത്തടം കട്ടേലാനിക്കൽ ഭാസി (48) എന്നിവരാണ് അറസ്റ്റിലായത്. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലിൽ വിഷ്ണുവിന്‍റെ പക്കൽനിന്ന് 200 ഗ്രാം കഞ്ചാവും എട്ടുചുവട് കഞ്ചാവ് ചെടികളും പിടികൂടി. കാട്ടുപോത്ത് വേട്ടയിലെ മുഖ്യപ്രതി രാമകൃഷ്ണന്‍റെ ഏലത്തോട്ടത്തിൽനിന്ന് കാട്ടുപോത്തിന്‍റെ ജഡാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിലും കണ്ടെത്തി. ഇതോടെ കാട്ടുപോത്ത് വേട്ടയിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം പത്തായി. കോൾഡ് സ്റ്റോറേജ് ഉടമയടക്കം നിരവധി പ്രതികൾക്കായി വനപാലകർ തിരച്ചിൽ ഊർജിതമാക്കി. പ്രതികളെ പിടികൂടാൻ മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. idg adi 8 arest ചിത്രo - കഞ്ചാവുമായി പിടിയിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.