കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് കേരളത്തിന്‍റെ വൈദ്യുതി എത്താൻ തുടങ്ങിയതോടെ അണക്കെട്ടിലെ നവീകരണ പ്രവർത്തനങ്ങൾ തമിഴ്നാട് തുടങ്ങി. ഇതിന് ലക്ഷങ്ങളുടെ വൈദ്യുതി ഉപകരണങ്ങളാണ് തിങ്കളാഴ്ച അണക്കെട്ടിലേക്ക് ബോട്ടിൽ കൊണ്ടുപോയത്. ഏറെക്കാലമായി മുടങ്ങിക്കിടന്ന വൈദ്യുതി അടുത്തിടെയാണ് കേരളം പുനഃസ്ഥാപിച്ചത്. അണക്കെട്ടിലും പരിസരങ്ങളിലും സ്ഥാപിക്കാനുള്ള ലൈറ്റുകൾ, അണക്കെട്ടിന് പരിസരത്തെ ഗെസ്റ്റ് ഹൗസ് മോടിപിടിപ്പിക്കാനുള്ള വൈദ്യുതി അലങ്കാരങ്ങൾ, ഫാൻ, കൂളർ തുടങ്ങി നിരവധി സാധനങ്ങൾ അണക്കെട്ടിലെത്തിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതി വൈകാതെ സന്ദർശനം നടത്താൻ സാധ്യതയേറിയിട്ടുണ്ട്. സമിതിയുടെ സന്ദർശനത്തിന് മുമ്പേ വൈദ്യുതി ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് മധുര സ്വദേശിക്ക് കരാർ നൽകിയിട്ടുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തെ ബേബി ഡാമിന്‍റെ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാട് ശ്രമം നടത്തിവരുകയാണ്. ബേബി ഡാമിന്‍റെ അറ്റകുറ്റപ്പണി ആരംഭിക്കാനായാൽ തമിഴ്നാട്ടിലെ ഉന്നത ഉദ്യോഗസ്ഥർ മാസങ്ങളോളം അണക്കെട്ടിൽ ക്യാമ്പ് ചെയ്യേണ്ടി വരും. ഈ സാഹചര്യംകൂടി മുന്നിൽക്കണ്ടാണ് ഇപ്പോഴത്തെ നവീകരണ ജോലികൾ നടക്കുന്നതെന്നാണ് വിവരം. ............. Cap: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നതിന് തേക്കടിയിലെത്തിച്ച വൈദ്യുതി ഉപകരണങ്ങൾ .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.