തൊടുപുഴ: സി.പി. മാത്യു. വിവാദ പ്രസംഗത്തിൽ പ്രതിഷേധവുമായി സി.പി.എം രംഗത്തെത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്ക് യു.ഡി.എഫ് സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കവെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം കാലുമാറ്റത്തിലൂടെ പിടിച്ചെടുത്ത് സി.പി.എം ജനാധിപത്യം അട്ടിമറിക്കുന്നു എന്നാരോപിച്ചായിരുന്നു മാർച്ച്. കോൺഗ്രസിൽനിന്ന് കൂറുമാറി സി.പി.എമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രനെതിരെയാണ് ഡി.സി.സി അധ്യക്ഷൻ വിവാദപരാമർശം നടത്തിയത്. രാജി ചന്ദ്രൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അവരുടെ ഭർത്താവിനെയും സി.പി.എം നേതാക്കളെയുമെല്ലാം ബന്ധപ്പെടുത്തി അശ്ലീല പരാമർശം. കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ടുകാലിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വരാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. മാത്യുവിന്‍റെ പ്രസ്താവനയെ നിയമപരമായി നേരിടുമെന്ന് രാജി ചന്ദ്രൻ പറഞ്ഞു. മാത്യുവിന്‍റെ പ്രസ്താവന മ്ലേച്ഛവും പ്രതിഷേധാർഹവുമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് പ്രതികരിച്ചു. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നത് കോൺഗ്രസ് രീതിയാണ്. അശ്ലീല പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകുകയും രാജി ചന്ദ്രന് സംരക്ഷണം ഒരുക്കുകയും ചെയ്യും. മാത്യുവിന്‍റെ നിലപാട് കോൺഗ്രസിന്‍റെ പൊതുഅഭിപ്രായം ആണോയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും വർഗീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.