മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിലെ ടി.ആര്‍ ആന്‍ഡ് ടീ തോട്ടത്തിലെ ഇ.ഡി.കെ ഡിവിഷനിൽ കാട്ടാനക്കൂട്ടമിറങ്ങി. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് റബര്‍ തോട്ടത്തില്‍ കാട്ടുകൊമ്പനടക്കം അഞ്ച് ആനകള്‍ എത്തിയത്. എസ്‌റ്റേറ്റ് തൊഴിലാളികളാണ് ആനകളെ കണ്ടത്. തൊഴിലാളികൾക്ക് തോട്ടത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത രീതിയിൽ കാട്ടാനക്കൂട്ടം തോട്ടത്തിൽ മേഞ്ഞുനടന്നു. മണിക്കൂറുകളോളം എസ്‌റ്റേറ്റില്‍നിന്ന് മാറാതെ കാട്ടാനകള്‍ നിലയുറപ്പിച്ചത് ആളുകളെ ഭീതിലാഴ്ത്തി. ആറു മാസമായി നാട് പുലിപ്പേടിയിലായിരുന്നു. മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പശുക്കിടാവുകളെ കൊന്നുതിന്നത് ആശങ്കക്കും ഭീതിക്കും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ആനക്കൂട്ടമിറങ്ങിയിരിക്കുന്നത്. തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടവരുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. പൂച്ചപ്പുലിയാണെന്ന് ആവര്‍ത്തിക്കുമ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നതിന് അറുതിയില്ല. മേഖലയില്‍ മുമ്പും വിവിധ പ്രദേശങ്ങളില്‍ കാട്ടാന ശല്യം ഉണ്ടായിട്ടുണ്ട്. രാജവെമ്പാല, കാട്ടുപോത്ത്, പന്നി, കുരങ്ങ് എന്നിവയും ജനവാസകേന്ദ്രത്തില്‍ സജീവമാണ്. KTL WBL aana ഇ.ഡി.കെ ഡിവിഷനിൽ കാട്ടാനയിറങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.