മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് അനുബന്ധ വസ്തുക്കൾക്ക് ക്ഷാമം

ഗാന്ധിനഗർ: ശസ്ത്രക്രിയക്കുശേഷം തുന്നൽ ഇടുന്നതിനുള്ള സാധനങ്ങൾപോലും മെഡിക്കൽ കോളജിൽ ലഭ്യമല്ലെന്ന് പരാതി. കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട് ചികിത്സ തേടിയെത്തിയ കടുത്തുരുത്തി സ്വദേശിയായ 36കാരന് ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനായി സ്റ്റിമ്മിങ് മെറ്റീരിയൽ വാങ്ങുവാൻ ഡോക്ടർ കുറിച്ചുനൽകുകയായിരുന്നു. രോഗിയുടെ ബന്ധു മെഡിക്കൽ കോളജിലെ ന്യായവില മെഡിക്കൽ സ്റ്റോറിൽ ഇത് അന്വേഷിച്ചുവെങ്കിലും അവിടെനിന്ന് ഇവ ലഭിച്ചില്ല. തുടർന്ന് സ്വകാര്യ സർജിക്കൽ മെഡിക്കൽ സ്റ്റോറിൽനിന്ന് ഉയർന്നവിലക്ക് വാങ്ങി. ശസ്ത്രക്രിയക്ക് ആവശ്യമായ ചെറിയ തരത്തിലുള്ള ഈ അനുബന്ധ സാധനങ്ങൾപോലും ആശുപത്രിയിൽ ഇല്ലാത്തത് നിർധനരായ രോഗികൾക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ, കൂടെയെത്തുന്ന ആളുടെ കൈവശം ആവശ്യത്തിന് പണം ഉണ്ടാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് യഥാസമയം ചികിത്സ നൽകുവാൻ കഴിയാതെവരുകയും രോഗി ഗുരുതരാവസ്ഥയിലാകുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. മുറിവ് തുന്നിക്കെട്ടുവാൻ ഉപയോഗിക്കുന്ന നൂലും, മറ്റ് അനുബന്ധ ഉപകരണങ്ങളുമാണ് ചില സമയങ്ങളിൽ ഇല്ലാതെവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.