തെറിച്ചുവീണ് ലോട്ടറി വിൽപനക്കാരി

കോട്ടയം: യുവമോർച്ച മാർച്ചിനുനേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിനിടെ തെറിച്ചുവീണ് ലോട്ടറി വിൽപനക്കാരി. സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ച പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഉടൻ അപ്രതീക്ഷിതമായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഇതുവഴി കടന്നുപോകുകയായിരുന്ന ലോട്ടറി വിൽപനക്കാരിയായ കോട്ടയം കാരാപ്പുഴ സ്വദേശി വള്ളിയമ്മാളിനുമേലേക്ക് ജലം ചീറ്റിയെത്തി. റോഡിലേക്ക് തെന്നിവീണ ഇവരെ ഉടൻ യുവമോർച്ച പ്രവർത്തകരും പൊലീസും ചേർന്ന് എഴുന്നേൽപ്പിച്ചു. ഭയന്നുപോയ ഇവരെ ഉടൻ പൊലീസ് വാഹനത്തിൽ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.