കോട്ടയം: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ.ടി. നിസാര്‍ അഹമ്മദ് ക്ലാസ് നയിച്ചു. ജില്ല പൊലീസ് മേധാവി ഡി. ശിൽപ, ലീഗൽ സർവിസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ല ജഡ്ജിയുമായ എന്‍. ഹരികുമാര്‍, സബ് ജഡ്ജി എസ്. സുധീഷ്‌കുമാര്‍ എന്നിവർ പങ്കെടുത്തു. ---------- മദ്റസ പ്രവേശനം കോട്ടയം: വിസ്ഡം എജുക്കേഷനൽ ബോർഡിൻെറ നേതൃത്വത്തിൽ കോട്ടയം ചന്തക്കടവിലെ സലഫി കൾച്ചറൽ സെന്‍ററിലെ അൽ ഹിക്മ ഇസ്‌ലാഹിയ മദ്റസയിലേക്ക് വിദ്യാർഥി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9746008492, 7892148781. -------- നാടൻ പന്തുകളി മത്സരം വാകത്താനം: പ്രോഗ്രസീവ് ക്ലബ് ആൻഡ് ലൈബ്രറിയുടെയും നേറ്റിവ് ബാൾ ഫെഡറേഷന്‍റയും ആഭിമുഖ്യത്തിൽ തൃക്കോതമംഗലം ഗവ. ഹൈസ്ക്കൂൾ മൈതാനിയിൽ നടക്കുന്ന നാടൻ പന്തുകളി മത്സരത്തിൽ ഞായറാഴ്ച തിരുവഞ്ചൂർ - വാകത്താനം ടീമുകൾ മത്സരിക്കും -------------- കുമരകം ടൗൺ ബോട്ട് ക്ലബ് ടീം സെലക്ഷൻ ഇന്ന് കുമരകം: പുന്നമടയിൽ ഹാട്രിക് ഉൾപ്പെടെ നിരവധി വിജയഗാഥകൾ രചിച്ച കുമരകം ടൗൺ ബോട്ട് ക്ലബ് ഈ വർഷത്ത നെഹ്റു ട്രോഫി, ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്ക് ടീം സെലക്ഷൻ ഞായറാഴ്ച നടത്തും. ടീമിനൊപ്പം ചേരാൻ ആഗ്രഹിക്കുന്ന തുഴച്ചിൽക്കാർ രാവിലെ ഒമ്പതിന് കുമരകം ശ്രീകുമാരമംഗലം ഹൈസ്കൂൾ മൈതാനത്ത് എത്തണമെന്ന് ക്ലബ് പ്രസിഡന്‍റ് വി.എസ്. സുഗേഷ് അറിയിച്ചു. കായികക്ഷമത പരിശോധനയിൽ തെരഞ്ഞെടുക്കപ്പെടുന്ന തുഴച്ചിൽകാർക്ക് മത്സരത്തിന് മുന്നോടിയായി പ്രത്യേക കായിക പരിശീലനം നൽകും. നെഹ്റു ട്രോഫിയിൽ തങ്ങളുടെ നിലവിലെ ഹാട്രിക് നിലനിർത്താനായി പൊരുതുന്ന ക്ലബിന് ഈ വർഷത്തെ മത്സരം ഏറെ നിർണായകമാണ്. അതിനാൽ മികച്ച തയാറെടുപ്പുകളോടെയാണ് ടീം മത്സരത്തിനായി പുന്നമടയിലേക്ക് പുറപ്പെടുകയെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.