അഞ്ചാലുംമൂട്: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയ ഡോക്ടര്‍ പിടിയിലായി. മയ്യനാട് ജാനു വിലാസത്തില്‍ ഡോ. ജയപ്രകാശ് (71) ആണ് പിടിയിലായത്. ഇയാള്‍ മയ്യനാട്ട്ക്ലിനിക്ക് നടത്തുന്നുണ്ട്.
സമാനമായ നിരവധി കേസില്‍ ഇയാള്‍ മറ്റ് പെൺകുട്ടികളെ ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ജയപ്രകാശാണ് ഗർഭഛിദ്രം നടത്തിയത്. കേസിലെ പ്രതി അനന്ദുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തതിലാണ് ഡോക്ടറെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് അഞ്ചാലുംമൂട് സി.ഐ ദേവരാജെൻറ നേതൃത്വത്തിലുള്ള സംഘം മയ്യനാട് ക്ലിനിക്കിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടോടെ പോക്സോ കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് റിപ്പോർട്ട് രേഖപ്പെടുത്തി. ഇപ്പോള്‍ പൊലീസ് കാവലില്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചാലുംമൂട് എസ്.ഐ റഹീം, ഹുസൈന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.