അംജിത്
നീലേശ്വരം: വലിയപറമ്പ് മാവിലാകടപ്പുറം ഒരിയരയിലെ വീട്ടില്‍ നിന്നും 2.5 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ നീലേശ്വരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സുധീറും സംഘവും അറസ്റ്റുചെയ്തു. ഒരിയരയിലെ വി.കെ. അഹമ്മദിന്റെ മകന് അംജിത്തിനെയാണ്(32) അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച്ച രാത്രി 11ന് വീട്ടില്‍ അഞ്ചു മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച ലഹരിമരുന്ന് കണ്ടെത്തിയത്.
പ്രിവന്റിവ് ഓഫിസര്‍ സതീശന് നാലുപുരക്കല്‍, സിവില്‍ ഓഫിസര്‍മാരായ പ്രസാദ്, മനീഷ്കുമാര്‍, സുധീര്‍ പാറമേല്‍, ഹസ്രത്ത് അലി, വനിത സി.ഇ.ഒ സരിത, ഡ്രൈവര്‍ രാജീവന് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. മാവിലാകടപ്പുറം പുലിമുട്ട് കേന്ദ്രീകരിച്ച് അംജിത്തിന്റെ നേതൃത്വത്തില്‍ ലഹരിമരുന്ന് വിൽപനയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.