നീലേശ്വരം: നഗരത്തിലെ ഏക മേൽപാലത്തിന് മുകളിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ മാസങ്ങളായി കത്തുന്നില്ല. നഗരത്തിൽ വെളിച്ചം പകരാൻ സംസ്ഥാനസർക്കാർ നടപ്പിലാക്കിയ നിലാവ് പദ്ധതിയിൽപെട്ട വിളക്കുകളാണ് കണ്ണടച്ചത്. എന്നാൽ തകരാർ പരിഹരിച്ച് ബൾബുകൾ മാറ്റി സ്ഥാപിക്കേണ്ട നഗരസഭ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയണ്.
മേൽപാലത്തിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്. നഗരസഭയിലെ മിക്കവാർഡുകളിലെയും തെരുവ് വിളക്കുകളുടെയും സ്ഥിതി ഇത് തന്നെയാണ്. നിലാവ് പദ്ധതിയിൽ സ്ഥാപിച്ച വിളക്കുകൾ കേടായാൽ അഴിച്ച് മാറ്റി കെ.എസ്.ഇ.ബി ഓഫിസിൽ എത്തിക്കുന്ന കൗൺസലർമാർ അത് കേടായതിെന്റ കാരണം കണ്ടെത്തുന്നതിന് തന്നെ ആഴ്ചകളുടെ സമയം എടുക്കും.
അതിനുശേഷം മാത്രമേ പുതിയ വിളക്ക് മാറ്റി സ്ഥാപിക്കുകയുള്ളു. ദേശീയപാത വികസനത്തിെന്റ ഭാഗമായി മാർക്കറ്റ് ജങ്ഷനിൽ ഉണ്ടായിരുന്ന വൈദ്യുതി തൂണുകളെല്ലാം നീക്കംചെയ്തതിനാൽ സന്ധ്യ കഴിഞ്ഞാൽ ഇവിടെയും കൂരിരുട്ടാണ്.
ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും കത്താതായിട്ട് മാസങ്ങൾ കഴിഞ്ഞു. നിലാവ് പദ്ധതിക്ക് പുറമെ നഗരസഭ ഓരോ വാർഡുകളിലും സ്ഥാപിച്ച വിളക്കുകളും കത്താത്ത സ്ഥിതിയാണ്. തെരുവ് നായകളുടെ ശല്യം വർധിച്ചതിനാൽ രാത്രിയായാൽ ഇരുട്ടിൽ റോഡിലൂടെ നടന്ന് പോകുവാനും ഭയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.