നീലേശ്വരം: എടത്തോട് റോഡിലെ ഒന്നര കിലോമീറ്റർ ടാറിങ് നടത്താത്ത കരാറുകാരനെ മാറ്റി പുതിയ ടെൻഡർ വിളിച്ചതായി കാസർകോട് ഡിവിഷൻ എക്സി.എൻജിനീയർ അറിയിച്ചു. സംസ്ഥാന സർക്കാരിെന്റ കരുതലും കൈതാങ്ങും അദാലത്തിൽ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം വി.കെ. രാജൻ എടത്തോട് റോഡ് നവീകരണ പ്രവൃത്തി വൈകുന്നത് സംബന്ധിച്ച് വകുപ്പ് എൻജിനീയർക്ക് പരാതി നൽകിയതിന് മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പാലാത്തടം മുതൽ പാലായി വരെയുള്ള ഒന്നര കിലോമീറ്റർ റോഡാണ് കരാറുകാരൽ ടാറിങ് ചെയ്യാതിരുന്നത്. ഈ ഭാഗം ടാറിങ് ചെയ്യുന്നതിന് പുതിയ ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നതിന് ആറുമാസം എടുക്കുമെന്നും ഇത് പരിഗണിച്ച്, ശോചനീയാവസ്ഥയിലായ പ്രസ്തുത റോഡിലെ അറ്റകുറ്റപണികൾ നടപ്പിലാക്കുന്നതിന് 33.16 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായും പ്രവൃത്തിക്ക് ഇപ്പോൾ റീ ടെൻഡർ ചെയ്തതായും വകുപ്പ് മേധാവി അറിയിച്ചു.
29.6 കോടി രൂപക്കാണ് നീലേശ്വരം എടത്തോട് റോഡ് കരാറുകാരൻ പണി ഏറ്റെടുത്തത്. 18 മാസം കൊണ്ട് പണി തീർക്കാനായിരുന്നു വ്യവസ്ഥ. ആറ് മാസം കഴിഞ്ഞാൽ പുതിയ കരാറുകാരൻ പാലായി മുതൽ പാലാത്തടം റോഡ് വരെയുള്ള റോഡ് മെക്കാഡം ടാറിങ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.