ഷിജു

എം.ഡി.എം.എയുമായി ഓട്ടോഡ്രൈവർ അറസ്റ്റിൽ

നീലേശ്വരം: മയക്കുമരുന്നുവേട്ട ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ. പ്രേംസദന്റെ നേതൃത്വത്തിൽ നെടുങ്കണ്ടയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പടന്നക്കാട് അനന്തംപള്ളയിലെ ലാലു എന്ന ഷിജുവിനെയാണ് എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്.

നീലേശ്വരം ദേശീയപാതയിൽ നെടുങ്കണ്ട റോഡിൽ വാഹനപരിശേധന നടത്തുന്ന സമയം വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ കെ.എൽ-60 എം. 9927 ഓട്ടോ നിർത്തി പരിശോധിച്ചു.

ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിൽനിന്ന് സിഗരറ്റ് പാക്കറ്റിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തി. ആവശ്യക്കാർക്ക് ആവശ്യാനുസരണം എത്തിക്കുന്ന ഷിജുവിൽനിന്ന് പൊട്ടിയ ഗ്ലാസ്, ലൈറ്റർ, ഗ്ലാസ് പൈപ്പ് എന്നിവയും കണ്ടെത്തിയിരുന്നു. എസ്.ഐ കെ. ശ്രീജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. ആനന്ദ കൃഷ്ണൻ, പി.കെ. ഗീരീശൻ, എം.വി. കുഞ്ഞബ്ദുല്ല, വിനോദ് കോടോത്ത്, പ്രദീപൻ കോതോളി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Auto driver arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT