നീലേശ്വരം: ചായ്യോം - കയ്യൂർ-അരയാക്കടവ് റോഡിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് വാഹനാപകടം തുടർക്കഥയാവുന്നു. ഈ ആഴ്ചതന്നെ മൂന്നോളം അപകടങ്ങളുണ്ടായി. തുടർച്ചയായി രണ്ടുദിവസം ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ഇടത്തോട് - നീലേശ്വരം റോഡ് ഒന്നാംഘട്ടം ടാർ ചെയ്തതല്ലാതെ വാഹനങ്ങൾക്ക് ആവശ്യമായ സിഗ്നൽ സംവിധാനമടക്കം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കയ്യൂർ റോഡിലേക്ക് കയറുന്ന വാഹനങ്ങൾക്ക് പ്രസ്തുത റോഡ് അടുത്ത് എത്തിയാൽ മാത്രമേ കാണുകയുള്ളൂ- ഇതുമൂലം പിറകേവരുന്ന വാഹനങ്ങൾ മുന്നിലുള്ള വണ്ടിയിൽ ഇടിക്കുകയാണ്. അമിതവേഗവും, സിഗ്നൽ സംവിധാനങ്ങളുടെ അപാകതയും അപകടങ്ങളുടെ എണ്ണവും നിേത്യന കൂടുകയാണ്.
ഇതിന് ബന്ധപ്പെട്ടവർ അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാനും ഒട്ടേറെപേർക്ക് അംഗവൈകല്യം സംഭവിക്കാനും ഇടയാകും. ഈ സ്ഥലത്തുനിന്നും അപകടത്തിൽപ്പെട്ടവർ ഇപ്പോഴും ആശുപത്രികളിലും വീടുകളിലുമായി കഴിയുകയാണ്. അതിനാൽ അടിയന്തരമായി അധികാരികൾ ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.