തട്ടാച്ചേരിയിലെ: വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച
കർണാട സ്വദേശിയെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കുന്നു
നീലേശ്വരം: വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച അന്തർ സംസ്ഥാന യുവാവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. കർണാടക എല്ലാവൂർ സ്വദേശി സുരേഷ് (28) ആണ് വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്.
നീലേശ്വരം തട്ടാച്ചേരിയിലെ ഗോപകുമാർ കോറോത്തിന്റെ വീട്ടിലായിരുന്നു യുവാവിന്റെ അതിക്രമം. ഇരുമ്പുവടി വീശി വീട്ടുകാരെ ഇയാൾ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ നീലേശ്വരം പൊലീസിനെ വിവരം അറിയിച്ചു. ഉടൻ കുതിച്ചെത്തിയ പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
സ്റ്റേഷനിലെത്തിച്ചശേഷം ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിൽ മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് അമ്പലത്തറ സ്നേഹാലയത്തിൽ പ്രവേശിപ്പിച്ചു. എസ്.ഐ ടി. വിശാഖ്, പൊലീസ് ഓഫിസര്‍മാരായ ആനന്ദ് കൃഷ്ണന്, പ്രദീപന് കോതോളി, കെ.പി. സുരേന്ദ്രന്, ഹോം ഗാര്‍ഡ് ഗോപിനാഥന്, ഡ്രൈവര്‍ കുഞ്ഞികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.