ചൈതന്യ എന്ന സൂര്യയെ അമ്പായത്തോട് ടൗണിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

ആന്ധ്രയിൽ അറസ്റ്റിലായ മാവോവാദി സൂര്യയെ അമ്പായത്തോട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

കേളകം: ആന്ധ്രയിൽ അറസ്റ്റിലായ മാവോവാദിയെ കൊട്ടിയൂർ അമ്പായത്തോട്ടിൽ എത്തിച്ച് കേളകം പൊലീസ് തെളിവെടുപ്പ് നടത്തി. മാവോവാദി സംഘത്തിൽപെട്ട ചൈതന്യ എന്ന സൂര്യയെയാണ് കനത്ത സുരക്ഷയിൽ തെളിവെടുപ്പിനെത്തിച്ചത്.

ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാം, കേളകം പോലീസ് ഇൻസ്പെക്ടർ എ. വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘം കേളകം സ്‌റ്റേഷനിലും, തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

അമ്പായത്തോട് ടൗണിൽ മാസങ്ങൾക്ക് മുമ്പ് പോസ്റ്റർ പതിക്കുകയും, സായുധരായി പ്രകടനം നടത്തുകയും ചെയ്ത സംഭവത്തിൽ മാവോവാദികൾക്കെതിരെ കേളകം പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നയാളാണ് സൂര്യ. ആന്ധ്രയിൽ അറസ്റ്റിലായ സൂര്യയെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് വിവിധ സ്റ്റേഷനുകളിലുൾപ്പെട്ട കേസുകളിലെ അന്വേഷണം നടത്തുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.