കൂടിക്കാഴ്ച 21ന്

കണ്ണൂർ: തോട്ടടയിലെ ഗവ. ഐ.ടി.ഐയില്‍ വെൽഷര്‍ ട്രേഡിലെ ഒഴിവിലേക്ക് ഗെസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍/ മെറ്റലര്‍ജി /പ്രൊഡക്ഷന്‍ എൻജിനീയറിങ്/ മെക്കാട്രോണിക്‌സ് ഡിഗ്രിയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ 21ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183. ........................................... ജോബ് ഫെയര്‍ ജനുവരി രണ്ടിന് കണ്ണൂർ: ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചി‍ൻെറ ആഭിമുഖ്യത്തില്‍ ജനുവരി രണ്ടിന് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിയുക്തി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഉദ്യോഗാർഥികള്‍ www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് സഹിതം ഹാജരാവണം. ഫോണ്‍: 0497 2700831, 6282942066. ..................................................... ഗതാഗതം നിരോധിച്ചു കണ്ണൂർ: തലശ്ശേരി -ഇരിക്കൂര്‍ റോഡില്‍ കൊടുവള്ളി റെയില്‍വേ ഗേറ്റ് മുതല്‍ വടക്കുമ്പാട് പുതിയ റോഡ് വരെ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി ഗതാഗതം ഡിസംബര്‍ 16 മുതല്‍ 19വരെ നിരോധിച്ചു. തലശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വടക്കുമ്പാട് പുതിയ റോഡ്-കൂളിബസാര്‍ -പാറക്കെട്ട് -കൊളശ്ശേരി -കുയ്യാലി വഴിയും തിരിച്ചും പോകണമെന്ന് തലശ്ശേരി പി.ഡബ്ല്യൂ.ഡി റോഡ്‌സ് ഉപവിഭാഗം അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. തലശ്ശേരി -നാദാപുരം റോഡില്‍ ചൊക്ലി മുതല്‍ പെരിങ്ങത്തൂര്‍ വരെ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി ഗതാഗതം ഡിസംബര്‍ 16 മുതല്‍ 22വരെ പൂര്‍ണമായും നിരോധിച്ചു. പള്ളൂര്‍നിന്ന് പെരിങ്ങത്തൂര്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ മറ്റ് റോഡുകള്‍ വഴിയോ കാഞ്ഞിരത്തിന്‍കീഴില്‍ -മത്തിപറമ്പ് വഴിയോ മേനപ്രം - കീഴ്മാടം വഴിയോ പോകണമെന്ന് തലശ്ശേരി പി.ഡബ്ല്യൂ.ഡി റോഡ്‌സ് ഉപവിഭാഗം അസി. എക്‌സി. എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.