പാപ്പിനിശ്ശേരി: പുതിയതെരുവിലൂടെ കടന്നുപോകുന്ന കണ്ണൂർ സിറ്റി റോഡ് നവീകരണ പദ്ധതിയുടെ അലൈൻമെന്‍റിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കടയടപ്പുസമരം പൂർണം. കടയടപ്പുസമരവും കരിദിനാചരണവും മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. അലൈൻമെന്‍റും റോഡ് വികസനവും സി.പി.എം രാഷ്ട്രീയ പദ്ധതികളാക്കി മാറ്റരുതെന്ന് മേയർ പറഞ്ഞു. സി.പി.എം ഓഫിസുകളും അവരുടെ നേതൃത്വത്തിൽ നടത്തിവരുന്ന സ്ഥാപനങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള അലൈൻമൻെറാണ് നടപ്പാക്കുന്നത്. പുതിയതെരുവിലെ സി.പി.എം ഓഫിസും മറ്റ് സ്ഥാപനങ്ങളും കൂടാതെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുമ്പോൾ ലോക്കല്‍ കമ്മിറ്റി ഓഫിസ്, ദേശാഭിമാനി ഓഫിസ്, എ.കെ.ജി ആശുപത്രി, കോഫി ഹൗസ്, ലൈബ്രറി കൗൺസിൽ എന്നിവ ഒഴിവാക്കിയാണ് അലൈൻമൻെറ് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആക്ഷൻ കമ്മിറ്റി രക്ഷാധികാരി പി. സജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ സുനിൽ പോത്തൻ, ദേവസ്യ മേച്ചേരി, പി.എം. മുഹമ്മദ്കുഞ്ഞി, കെ.വി. സലീം, പി.ഒ. ചന്ദ്രമോഹനൻ, മഹമൂദ് കാട്ടാമ്പള്ളി, രാഹുൽ രാജീവൻ, ശശി ചാലുവയൽ, സിദ്ദീഖ് പുന്നക്കൽ എന്നിവർ സംസാരിച്ചു. ----------------------------------- ചിത്രം: പുതിയതെരുവിൽ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കടയടപ്പുസമരവും കരിദിനവും കണ്ണൂർ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.