ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: പ്രതിയുമായി തെളിവെടുപ്പ്

പെരിങ്ങത്തൂർ: പുല്ലൂക്കരയിൽ കഴിഞ്ഞദിവസം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സി. മോഹനനെ (61) ചൊക്ലി പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പും ചോദ്യംചെയ്യലും. കൊല നടത്തിയ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഭാര്യ രതിയെ കൊല്ലാൻ ഉപയോഗിച്ച കത്തി വാങ്ങിയ കടവത്തൂരിലെ കടയിലെത്തിച്ചും തെളിവെടുത്തു. കടയുടമ മോഹനനെ തിരിച്ചറിഞ്ഞു. ഭാര്യയും മക്കളും അവഗണിച്ചതാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെയ്തതിൽ കുറ്റബോധം ഉണ്ടെന്നും പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി മോഹനന്‍റെ രക്തസാമ്പിളും തലമുടിയും പൊലീസ് ശേഖരിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ തിരികെ ഹാജരാക്കി. പ്രതിയെ കോടതി കണ്ണൂർ ജയിലിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.