ഇരിട്ടി: കല്ലുമുട്ടിയിൽ പുഴയോരത്ത് വീടിനും പറമ്പിനും സുരക്ഷ ഉറപ്പാക്കാൻ സംരക്ഷണഭിത്തി കെട്ടുന്നതിനിടയിൽ ഇടിഞ്ഞു. ബാരാപ്പുഴയുടെ തീരത്തോടുചേർന്ന് വീടിനും പറമ്പിനും സംരക്ഷണഭിത്തി കെട്ടുന്നതിനിടയിലാണ് കല്ലുകെട്ട് പുഴയിലേക്ക് ഇടിഞ്ഞത്. ഈ സമയം തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടുലക്ഷത്തോളം രൂപ വായ്പയെടുത്താണ് കല്ലുമുട്ടിയിലെ പുത്തൻപുരയ്ക്കൽ ജോസ് സംരക്ഷണഭിത്തി കെട്ടുന്നത്. ഇവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടുമെന്ന് മാടത്തിൽ വാർഡ് അംഗം സാജിത് മാടത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.