ചാലാട്: കുടിശ്ശികയുള്ള വഖഫ് സഹായങ്ങൾ വിതരണം ചെയ്യാൻ വഖഫ് ബോർഡ് തയാറാവണമെന്ന് ചാലാട് മഹല്ല് മുസ്‌ലിം ജമാഅത്ത് യോഗം ആവശ്യപ്പെട്ടു. വഖഫ് ബോർഡിൻെറ നിയമനങ്ങളും അധികാരങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെ നീക്കാനുള്ള സർക്കാർ നിലപാട് തിരുത്തണം. അഞ്ചുവർഷത്തിലേറെയായി ഗുരുതര രോഗത്തിനടിപ്പെട്ട മുഅല്ലിംകൾക്കും ഖത്തീബുമാർക്കും അവരുടെ ചികിത്സക്കുള്ള വഖഫ് ബോർഡിൽനിന്നുള്ള അർഹമായ സഹായങ്ങൾ ലഭിക്കുന്നില്ല. മക്കളുടെ വിവാഹത്തിനുള്ള സഹായ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. പി.എസ്.സി നിയമനമെന്ന നിലപാടിൽനിന്ന് സർക്കാർ പിന്നോട്ടുപോവണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.പി. ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. കെ.എൻ. സാബിത്ത്, പി.കെ. ബാക്കിർ, കെ. ഉമ്മർ, ബി.കെ. ഹാരിസ്, കെ.ഇ. ഷാദുലി, എൽ.വി. അബ്ദുൽ സലാം ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ടി.പി. ജലീൽ ഹാജി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.