മനോവിഭ്രാന്തിയുള്ള യുവാവ് ആംബുലന്‍സ് തകര്‍ത്തു

കണ്ണൂര്‍: സ്വകാര്യ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സിൻെറ ചില്ലുകൾ അടിച്ചുതകർത്തു. കണ്ണൂര്‍ തെക്കീബസാർ അശോക ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ആംബുലൻസിൻെറ മുൻഭാഗത്തെ ചില്ലുകളാണ് മനോവിഭ്രാന്തിയുള്ള യുവാവ് ബുധനാഴ്ച രാവിലെ തകർത്തത്. രാവിലെ ഏഴിന് ഡ്രൈവർ കമാൽ വാഹനത്തിലുള്ളപ്പോഴാണ് സംഭവം. കൈകൊണ്ട് ഇടിച്ചാണ് ഗ്ലാസ് പൊട്ടിച്ചത്. 8,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആംബുലൻസ് ഉടമ ഹാരിസ് മുണ്ടേരിയുടെ പരാതിയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഈ ഭാഗത്ത് അലഞ്ഞുതിരിയുന്ന ആളാണെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾ നേരത്തെ സിഗ്നൻ ലൈറ്റ് എറിഞ്ഞുപൊളിച്ചതായും വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കുംനേരെ അക്രമം നടത്തിയതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.