മുകൾഭാഗം കേടുബാധിച്ച് പൊള്ളയായി കേളകം: കുടിയേറ്റ ജനതയുടെ സംഗമഭൂമിയായ അടക്കാത്തോട് ടൗണിലെ കൂറ്റൻ മരുതുമരം കേടുബാധിച്ച് അപകടഭീഷണിയിലായി. ഏഴു ദശാബ്ദത്തോളമായി നാട്ടുകാർക്ക് തണൽ വിരിച്ച വന്മരത്തിൻെറ മുകൾഭാഗം കേടുബാധിച്ച് പൊള്ളയായതാണ് അപകടഭീതിക്ക് കാരണം. കുടിയേറ്റകാലത്ത് കശാപ്പിന് എത്തിക്കുന്ന കന്നുകാലികളെ കെട്ടിയിട്ടിരുന്നതിനാൽ കൊലമരം എന്ന പേരും ഈ മുത്തശ്ശി മരത്തിനുണ്ട്. ഇരുഭാഗങ്ങളിലും വൈദ്യുതി ലൈനുകളുള്ളതിനാൽ മരം പൊട്ടിവീണാൽ ജനത്തിരക്കുള്ള ടൗണിൽ വലിയ ദുരന്തത്തിനും കാരണമാകും. മരത്തിന് ചുവടുഭാഗത്ത് നിരവധി യാത്രക്കാർ വിശ്രമിക്കുന്ന വെയിറ്റിങ് ഷെൽട്ടറുമുണ്ട്. കേടുവന്ന് മുകൾഭാഗത്ത് പൊള്ളവീണ മരം അടിയന്തരമായി മുറിച്ചുമാറ്റാൻ നടപടിയുണ്ടാവണമെന്ന് വ്യാപാരികളും ഓട്ടോ -ടാക്സി ഡ്രൈവർമാരും ചുമട്ട് തൊഴിലാളികളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.