അപകട ഭീഷണിയായ 'കൊലമരം' മുറിച്ചുമാറ്റണമെന്ന് ആവശ്യം

മുകൾഭാഗം കേടുബാധിച്ച് പൊള്ളയായി കേളകം: കുടിയേറ്റ ജനതയുടെ സംഗമഭൂമിയായ അടക്കാത്തോട് ടൗണിലെ കൂറ്റൻ മരുതുമരം കേടുബാധിച്ച് അപകടഭീഷണിയിലായി. ഏഴു ദശാബ്ദത്തോളമായി നാട്ടുകാർക്ക് തണൽ വിരിച്ച വന്മരത്തിൻെറ മുകൾഭാഗം കേടുബാധിച്ച് പൊള്ളയായതാണ് അപകടഭീതിക്ക് കാരണം. കുടിയേറ്റകാലത്ത് കശാപ്പിന് എത്തിക്കുന്ന കന്നുകാലികളെ കെട്ടിയിട്ടിരുന്നതിനാൽ കൊലമരം എന്ന പേരും ഈ മുത്തശ്ശി മരത്തിനുണ്ട്. ഇരുഭാഗങ്ങളിലും വൈദ്യുതി ലൈനുകളുള്ളതിനാൽ മരം പൊട്ടിവീണാൽ ജനത്തിരക്കുള്ള ടൗണിൽ വലിയ ദുരന്തത്തിനും കാരണമാകും. മരത്തിന് ചുവടുഭാഗത്ത് നിരവധി യാത്രക്കാർ വിശ്രമിക്കുന്ന വെയിറ്റിങ് ഷെൽട്ടറുമുണ്ട്. കേടുവന്ന് മുകൾഭാഗത്ത് പൊള്ളവീണ മരം അടിയന്തരമായി മുറിച്ചുമാറ്റാൻ നടപടിയുണ്ടാവണമെന്ന് വ്യാപാരികളും ഓട്ടോ -ടാക്സി ഡ്രൈവർമാരും ചുമട്ട് തൊഴിലാളികളും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.