കണ്ണൂർ: ജില്ലയിലെ നടത്തി. അഞ്ചരക്കണ്ടി, പഴയങ്ങാടി, കണ്ടോന്താർ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച പരിശോധന നടന്നത്. രജിസ്റ്ററിൽ രേഖപ്പെടുത്താതെ ഉദ്യോഗസ്ഥരുടെ കൈവശം സൂക്ഷിച്ചിരുന്ന പണം കണ്ടുകെട്ടി. കണ്ടോന്താറിൽ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിൻെറയും പഴയങ്ങാടിയിൽ ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെയും അഞ്ചരക്കണ്ടിയിൽ ഇൻസ്പെക്ടർ പി.ആർ. മനോജിൻെറയും നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ചരക്കണ്ടിയിൽ നിന്ന് 880 രൂപയും മാതമംഗലം സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് 3205 രൂപയും പിടിച്ചെടുത്തു. ഓഫിസിൽ രേഖപ്പെടുത്താത്ത പണമാണ് പിടിച്ചെടുത്തത്. ആധാരമെഴുത്ത് ഓഫിസുകളിലും പരിശോധന നടത്തി. ആധാരമെഴുത്തിന് അമിതമായ കൂലിവാങ്ങുന്നുവെന്നും സബ് രജിസ്ട്രാർ ഓഫിസിൽ അനധികൃതമായി പണം നൽകുന്നുവെന്നുമുള്ള പരാതിയിലായിരുന്നു പരിശോധന. വൈകീട്ട് ആറുവരെ പരിശോധന നീണ്ടു. കൈക്കൂലിപണം പിടിച്ചെടുത്തിട്ടില്ലെന്ന് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.