കോൺഗ്രസ് ചക്രസ്തംഭന സമരത്തിനിടെ വാക്തർക്കം

കണ്ണൂർ: ഇന്ധനനികുതി ഇളവ് നൽകാത്ത സംസ്ഥാന സർക്കാറിൻെറ നടപടിയിൽ പ്രതിഷേധിച്ചും പാചകവാതക സബ്സിഡി കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്രസ്തംഭന സമരം നടത്തി. തിങ്കളാഴ്ച രാവിലെ 11 മുതൽ 11.15 വരെ കണ്ണൂർ കാൽടെക്സ് ജങ്ഷനിലായിരുന്നു സമരം. ഇതേതുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂരിൽ നടന്ന സമരം അവസാനിക്കാനിരിക്കെ പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്തർക്കം ഉണ്ടായി. നേരത്തെ തീരുമാനിച്ച സമയത്തിനുമുമ്പ് സമരം അവസാനിപ്പിക്കണമെന്ന് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരി നിർദേശിച്ചതാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. തർക്കം കുറച്ചുസമയം തുടർന്നു. ഒടുവിൽ സമയം 11.15 ആയതോടെ സമരക്കാർ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോയി. സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം െചയ്തു. ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ, മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, യു.ഡി.എഫ് കൺവീനർ പി.ടി. മാത്യു, അഡ്വ. റഷീദ് കവ്വായി, രാജീവൻ എളയാവൂർ, എൻ.പി. ശ്രീധരൻ, സുരേഷ് ബാബു എളയാവൂർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.