പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി നീളുന്നു (ഫോട്ടോ പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൻെറ അധീനതയിലുള്ള സ്റ്റേഡിയം നവീകരിച്ച് ഇൻഡോർ സ്റ്റേഡിയമാക്കാനുള്ള തീരുമാനം നീളുന്നു. മുൻകായിക മന്ത്രി ഇ.പി. ജയരാജൻ മുൻകൈയെടുത്താണ് സ്റ്റേഡിയം നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. കെ. നാരായണൻ പ്രസിഡൻറായിരുന്നപ്പോൾ പഞ്ചായത്തിന് ലഭിച്ച അവാർഡ് തുകയായ 25 ലക്ഷം രൂപ മൈതാനം നവീകരിക്കാൻ ഉപയോഗപ്പെടുത്തി.ഇതിൻെറ ഭാഗമായാണ് കായിക മന്ത്രി ഇത് ഇൻഡോർ സ്റ്റേഡിയമാക്കി മാറ്റുന്നതിനായി 2020 ജനുവരിയിൽ അഞ്ചുകോടി അനുവദിച്ചത്. തുക അനുവദിച്ച് രണ്ടു വർഷമായിട്ടും നിർമാണ പ്രവൃത്തി നടന്നിട്ടില്ല. സ്ഥലം കാടുകയറിയ നിലയിലാണ്. ഇൻഡോർ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് കായിക യുവജന കാര്യാലയത്തിനു കീഴിലുള്ള കായിക എൻജിനീയറിങ് വിഭാഗം പദ്ധതി പ്രദേശത്ത് പരിശോധന നടത്തുകയും സ്ഥലം, നിർമാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതായും കെ.വി. സുമേഷ് എം.എൽ.എയെ നിയമസഭയിൽ മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചിരുന്നു. സ്റ്റേഡിയം നിർമാണത്തിനുള്ള പ്ലാൻ തയാറാക്കിക്കഴിഞ്ഞതായും മണ്ണു പരിശോധന സർവേ പൂർത്തിയായതായും മന്ത്രി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.