നഷ്ടക്കയത്തിൽ വാഴകൃഷിക്കാർകർഷകർക്ക് ലഭിക്കുന്നതിൻെറ ഇരട്ടിയോളം വിലയ്ക്ക് വിറ്റ് കച്ചവടക്കാർകേളകം: കിതപ്പുമാറാതെ നേന്ത്രക്കായ വിപണി. ഓണക്കാലത്തും വില ഉയര്‍ന്നില്ല. ഇതോടെ വാഴകൃഷിക്കാർ നഷ്ടക്കയത്തിലായി. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും കിലോക്ക് 30-35 രൂപ ഓണക്കാലത്ത് കിട്ടുമെന്ന് പ്രതീക്ഷക്ക് തിരിച്ചടിയേറ്റു. നട്ടുവളര്‍ത്തിയ വാഴകൾ കിട്ടിയ വിലയ്ക്ക് വെട്ടിവില്‍ക്കുകയാണ് കർഷകർ. ഓണത്തിന് 10 ദിവസം മുമ്പുവരെ 28, 29 രൂപവരെയാണ് വില ഉയര്‍ന്നത്. പിന്നീട് കുറഞ്ഞുവന്നു. ഓണം കഴിഞ്ഞതോടെ വില കുറഞ്ഞ് ഇപ്പോള്‍ 20 രൂപയില്‍ എത്തിനില്‍ക്കുകയാണ്. ഈ വിലയ്ക്ക് മുടക്കുമുതല്‍പോലും തിരിച്ചുകിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കോവിഡിനൊപ്പം കര്‍ണാടകത്തിലും തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തും നേന്ത്രക്കായ നേരത്തേ വിളവെടുത്തതാണ് വില കുറയാന്‍ കാരണം. എന്നാൽ, കർഷകർക്ക് ലഭിക്കുന്നതിൻെറ ഇരട്ടി വിലയ്ക്കാണ് ഇപ്പോഴും കച്ചവടക്കാർ നേന്ത്രപ്പഴം വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.