കണ്ണൂർ: കോവിഡ് പ്രതിസന്ധിയിൽ നേത്ര ചികിത്സ മേഖലയിലെ വേതനവും അവസരങ്ങളും കുറഞ്ഞതായി റിപ്പോർട്ട്. നേത്ര ചികിത്സ വിദഗ്ധരുടെ ശമ്പളം വൻതോതിൽ വെട്ടിക്കുറച്ചതായി ദേശീയ സംഘടനയായ ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 2021 മാർച്ചോടെ ആശുപത്രികളിൽ രോഗികൾ വർധിച്ചെങ്കിലും മിക്കയിടത്തും വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ചില്ല. പി.ജി വിദ്യാർഥികൾക്കും ഡോക്ടർമാർക്കും സർജിക്കൽ പരിശീലനം നഷ്ടമായി. കോവിഡ് സൻെററുകളായി മാറിയതിനാൽ സർക്കാർ ആശുപത്രികളിലെ നേത്രചികിത്സ വിഭാഗത്തിലും സർജിക്കൽ പരിശീലനം ഇല്ലാതായി. രണ്ടാം തരംഗത്തിൽ സ്വകാര്യ മേഖലയിലെ നേത്രവിദഗ്ധർക്ക് മിക്കയിടത്തും ഭാഗികമായി തൊഴിൽ നഷ്ടമായതായി സർവേക്ക് നേതൃത്വം നൽകിയവരിൽ ഒരാളായ ഡോ. ശ്രീനി എടക്ലോൻ പറഞ്ഞു. സൊസൈറ്റി മുഖപത്രം ഇന്ത്യൻ ജേണൽ ഓഫ് ഒഫ്താൽമോളജിയിലാണ് സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.