നഗരസഭയിൽ അനധികൃത നിയമനങ്ങളെന്ന്

തലശ്ശേരി: നഗരസഭയിൽ നടക്കുന്നത് അനധികൃത നിയമനങ്ങളും കൊള്ളരുതായ്മകളുമാണെന്ന് ബി.ജെ.പി കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തലായി വാർഡിൽ പ്രവർത്തിക്കുന്ന തീരദേശ പൊലീസ് സ്റ്റേഷനിൽ ഒഴിവുവന്ന സ്വീപർ തസ്തികയിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് സി.പി.എം പ്രവർത്തകയെ നിയമിച്ചത്. പരാതിപ്പെട്ടിട്ടും തെറ്റ് തിരുത്തിയില്ല. തലശ്ശേരി ജനറൽ ആശുപത്രിയിലും രാഷ്ട്രീയ താൽപര്യത്തോടെ നിയമനം നടത്തി. കോവിഡ് കുത്തിവെപ്പ് കാര്യത്തിലും രാഷ്ട്രീയ താൽപര്യങ്ങളാണ് നഗരസഭ പുലർത്തുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ പ്രാദേശിക സി.പി.എം നേതാക്കളാണ് നിയന്ത്രിക്കുന്നത്. വാക്സിൻ നൽകുന്നതിൽപോലും മറ്റുള്ളവരെ തഴഞ്ഞ് സി.പി.എം ബന്ധുക്കളെയാണ് പരിഗണിക്കുന്നത്. നഗരസഭ പരിധിയിലെ വ്യാപാരസ്ഥാപനങ്ങൾ എല്ലാദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്ധമായ രാഷ്ട്രീയ നിലപാടുകൾ മാറ്റുന്നില്ലെങ്കിൽ സമരപരിപാടികൾ നടത്തുമെന്ന് കൗൺസിലർമാരായ കെ. ലിജേഷ്, ഇ. ആശ, കെ. അജേഷ്, ജ്യോതിഷ്കുമാർ, അഡ്വ. മിലി ചന്ദ്ര, പ്രീത പ്രദീപ്, വി. മജ്മ, കെ. ബിന്ദു എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.